Tue, 21 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DistrictNews

Idukki

അല്‍ഫോന്‍സാമ്മ ഈ കാലഘട്ടത്തിന്‍റെ വിശുദ്ധ: യുഹാനോന്‍ മാര്‍ തെയോഡോഷ്യസ്

ഭരണങ്ങാനം: ലോകത്തിന്‍റെ മുന്‍പില്‍ ഒരു പ്രശസ്തിയും സ്വന്തമാക്കാതെ ഈ ഭൂമിയില്‍ ജീവിച്ചു കടന്നുപോയ ഒരു സമര്‍പ്പിതയെ, ഒരു സന്യാസിനിയെ ഇന്ന് ദൈവം പ്രശസ്തയാക്കിയിരിക്കുന്നുവെന്ന് സീറോ മലങ്കര മൂവാറ്റുപുഴ രൂപതാധ്യക്ഷന്‍ യുഹാനോന്‍ മാര്‍ തെയഡോഷ്യസ് പറഞ്ഞു. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന്‍റെ രണ്ടാം ദിനമായ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.

നിര്‍മിത ബുദ്ധിയുടെയും സോഷ്യല്‍ മീഡിയയുടെയും ഉപഭോഗ സംസ്‌കാരത്തിന്‍റെയും ഈ കാലഘട്ടത്തില്‍ വലിയ ആവേശവും പ്രത്യാശയും ആന്തരിക സമാധാനവും നല്‍കുവാന്‍ അല്‍ഫോന്‍സാമ്മയ്ക്ക് കഴിയുന്നതായും ബിഷപ് പറഞ്ഞു.
ഇന്നലെ അല്‍ഫോന്‍സിയന്‍ ബാലദിനമായി ആചരിച്ചു. കുട്ടികള്‍ക്കും അധ്യാപകര്‍ക്കും വേണ്ടിയുള്ള പ്രത്യേക ആശീര്‍വാദ പ്രാര്‍ഥനയും നടത്തി.
ഷംഷാബാദ് രൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍, ഫാ. മാത്യു അറയ്ക്കപ്പറമ്പില്‍, ഫാ.ഡോ. ജോര്‍ജ് ചേപ്പില സിഎസ്ടി, ഫാ. ബിബിന്‍ പടന്നമാക്കല്‍, ഫാ. ജോര്‍ജ് മടിക്കാങ്കല്‍ സിആര്‍എം, ഫാ. ജോസഫ് മുണ്ടയ്ക്കല്‍, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. മാത്യു വാഴയ്ക്കാപ്പാറ എന്നിവര്‍ ഇന്നലെ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

വൈകുന്നേരം നടന്ന ആഘോഷമായ ജപമാല തിരിപ്രദക്ഷിണം ഫാ. ജോസഫ് വെട്ടുകല്ലുംപുറത്ത് നയിച്ചു.

 

ഭരണങ്ങാനത്ത് ഇന്ന്

അല്‍ഫോന്‍സിയന്‍ വൈദിക ദിനം

പുലര്‍ച്ചെ 5.30ന് വിശുദ്ധ കുര്‍ബാന-ഫാ. തോമസ് മൂലേച്ചാലില്‍ (വിശുദ്ധ അല്‍ഫോന്‍സാ തീര്‍ഥാടന കേന്ദ്രം), രാവിലെ 6.45ന് വിശുദ്ധ കുര്‍ബാന-ഫാ. ജോസഫ് ആലഞ്ചേരി (വൈസ് പ്രില്‍സിപ്പല്‍ മാര്‍ ആഗസ്തീനോസ് കോളജ് രാമപുരം), 8.30ന് വിശുദ്ധ കുര്‍ബാന ഫാ.ഡോ. ഉല്ലാസ് വട്ടംതോട്ടിയില്‍ വി.സി. (റെക്ടര്‍ വിന്‍സെന്‍ഷ്യന്‍ മൈനര്‍ സെമിനാരി ചെത്തിമറ്റം), പത്തിന് വിശുദ്ധ കുര്‍ബാന-ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ( മാനേജിംഗ് ഡയറക്ടര്‍, രാഷ്‌ട്രദീപിക ലിമിറ്റഡ്), 11.30ന് വിശുദ്ധ കുര്‍ബാന-ബിഷപ് മാര്‍ റെമീജിയൂസ് ഇഞ്ചനാനിയില്‍ (താമരശേരി രൂപത), ഉച്ചകഴിഞ്ഞ് 2.30ന് വിശുദ്ധ കുര്‍ബാന ഫാ. അലക്‌സാണ്ടര്‍ പൈകട (വികാരി, പയ്യാനിത്തോട്ടം), 3.30ന് വിശുദ്ധ കുര്‍ബാന-ഫാ. സോണി മുണ്ടുനടയ്ക്കല്‍ ( വികാരി, കുന്നന്താനം പള്ളി, ചങ്ങനാശേരി അതിരൂപത). വൈകുന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന-ഫാ. ജോസഫ് വള്ളോംപുരയിടം (വികാരി, ചേര്‍പ്പുങ്കല്‍ ഫൊറോനാ പള്ളി) വൈദികര്‍ക്ക് വേണ്ടി പ്രത്യേക ആശീര്‍വാദ പ്രാര്‍ഥന.
6.15ന് ജപമാല പ്രദക്ഷിണം (ഫാ. ജോസഫ് മൂക്കന്‍തോട്ടത്തില്‍ (അസിസ്റ്റന്‍റ് വികാരി, ചേര്‍പ്പുങ്കല്‍ ഫൊറോനാ പള്ളി), രാത്രി ഏഴിന് വിശുദ്ധ കുര്‍ബാന-ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് (വികാരി ഇടപ്പാടി).

District News

തിരുവോണം ബംബര്‍ ഭാഗ്യക്കുറി വില്‍പ്പന ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബംബര്‍ ഭാഗ്യക്കുറി വില്‍പ്പനയുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് മില്ലി മോഹന്‍ നിര്‍വഹിച്ചു. പ്രസിഡന്‍റില്‍നിന്ന് മുതിര്‍ന്ന ലോട്ടറി ഏജന്‍റ് എം. രവിചന്ദ്രന്‍ ആദ്യ ടിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങില്‍ ജില്ലാ ലോട്ടറി ഓഫീസര്‍ കെ. ഹരീഷ് അധ്യക്ഷത വഹിച്ചു.

വാര്‍ഡ് കൗണ്‍സിലര്‍ വിനീത സജീവന്‍, ഭാഗ്യക്കുറി താമരശേരി ഓഫീസ് ജൂണിയര്‍ സൂപ്രണ്ട് ജി. ലിജു, അസിസ്റ്റന്‍റ് ഓഫീസര്‍ ടി.പി. ശോഭ, വിവിധ ലോട്ടറി തൊഴിലാളി യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.തിരുവോണം ബംബര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ 16ന് തിരുവനന്തപുരത്ത് നിര്‍വഹിച്ചിരുന്നു. 500 രൂപയാണ് ടിക്കറ്റ് വില. സെപ്റ്റംബര്‍ 26നാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയര്‍ത്തിയാണ് ഈ വര്‍ഷം തിരുവോണം ബംബര്‍ ഭാഗ്യക്കുറി പുറത്തിറക്കിയിരിക്കുന്നത്.

District News

ആവേശമായി ചുരത്തിലൂടെയു‌ള്ള മഴയാത്ര

അടിവാരം: മലബാർ റിവർ ഫെസ്റ്റിവലിന്‍റെ പ്രചരണാർഥം വയനാട് ചുരത്തിൽ സംഘടിപ്പിച്ച മഴയാത്ര സി.കെ. കാസിം എംഎൽഎ ഉദ്ഘാടനം ചെയ്തു.

പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്‍റ് ബിജു താന്നിക്കാക്കുഴി അധ്യക്ഷത വഹിച്ചു. കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അംബിക മംഗലത്ത്, ജില്ലാ പഞ്ചായത്തംഗം രാജേഷ് ജോസ്, പുതുപ്പാടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് നജ്മുന്നീസ ഷരീഫ്, കോടഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അലക്സ് തോമസ് ചെമ്പകശേരി, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ജോബി ഇലന്തൂർ തുടങ്ങിയവർ പങ്കെടുത്തു.

ലക്കിടിയിൽ നിന്നും ആരംഭിച്ച മഴയാത്ര ചുരം രണ്ടാം വളവിൽ സമാപിച്ചു.

District News

സ്‌നേക് റെസ്ക്യൂ വളണ്ടിയർമാർ കടുത്ത പ്രതിസന്ധിയിൽ

മുക്കം: "ഞങ്ങൾ സ്വന്തം കാശും മുടക്കി, ജീവനും പണയം വച്ചാണ് ജനങ്ങളെ സഹായിക്കാൻ പോകുന്നത്. പക്ഷേ പാമ്പിനെ പിടിച്ചുകഴിഞ്ഞാൽ വനം വകുപ്പ് അധികൃതർ വന്ന് കൊണ്ടുപോകില്ല.

ഞങ്ങൾ തന്നെ താമരശേരി വരെ വണ്ടി വിളിച്ച് കൊണ്ടുപോയി കൊടുക്കേണ്ട അവസ്ഥയാണ്' മുക്കത്തെ സ്‌നേക് റെസ്ക്യൂ വളണ്ടിയറായ ബാബു എള്ളങ്ങലിന്‍റെ വാക്കുകളാണിത്. വിഷപാമ്പുകളെ പിടികൂടി മലയോര മേഖലകളിൽ ജനങ്ങളുടെ ജീവന് കാവലാളാകുന്ന സ്നേക്ക് റെസ്ക്യൂ വളണ്ടിയർമാരാണ് അധികൃതരുടെ അനാസ്ഥയിൽ പ്രതിസന്ധിയിലായത്. താമരശേരി ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള മുക്കം മേഖലയിലെ അംഗീകൃത പാമ്പ് പിടുത്തക്കാർക്കാണ് ഈ ദുരിതം.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ പിടികൂടുന്ന വിഷപ്പാമ്പുകളെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഏറ്റെടുക്കാൻ തയാറാകുന്നില്ലെന്നാണ് വളണ്ടിയർമാരുടെ പ്രധാന പരാതി. സർക്കാരിന്‍റെ "സർപ്പ' ആപ്പ് വഴി രജിസ്റ്റർ ചെയ്ത്, നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഈ വളണ്ടിയർമാർ പാമ്പുകളെ പിടികൂടുന്നത്. പാമ്പിനെ പിടികൂടാൻ പോകുമ്പോഴും, പിടിച്ച ശേഷവും കൃത്യമായ വിവരങ്ങൾ ആപ്പിൽ അപ്‌ലോഡ് ചെയ്യണം. ഇങ്ങനെ നിയമം കൃത്യമായി പാലിച്ചിട്ടും, പിടികൂടിയ പാമ്പുകളെ വനംവകുപ്പ് വന്ന് കൊണ്ടുപോകുന്ന പതിവ് ഇപ്പോൾ പാടേ നിലച്ചിരിക്കുകയാണ്.

മറ്റു ജോലികൾ ചെയ്ത് ജീവിക്കുന്ന ഈ വളണ്ടിയർമാർക്ക് ഈ സേവനത്തിന് യാതൊരുവിധ പ്രതിഫലവും ലഭിക്കുന്നില്ല. ഇതിനിടയിലാണ് പിടികൂടിയ പാമ്പുകളെ മുക്കത്തുനിന്നും 25 കിലോമീറ്ററിലധികം ദൂരമുള്ള താമരശേരി റേഞ്ച് ഓഫീസിൽ സ്വന്തം ചെലവിൽ എത്തിക്കേണ്ടി വരുന്ന ദുരവസ്ഥ. വനംവകുപ്പിന്‍റെ കടുത്ത അവഗണന കാരണം ഈ മേഖലയിലെ റെസ്ക്യൂ പ്രവർത്തനങ്ങളിൽ നിന്ന് തന്നെ പിന്മാറേണ്ടി വരുന്ന അവസ്ഥയിലാണ് വളണ്ടിയർമാർ.

മലയോര മേഖലകളിലെ ജനവാസ കേന്ദ്രങ്ങളിൽ പാമ്പുകൾ ഇറങ്ങുന്നത് പതിവായ സാഹചര്യത്തിൽ, അധികാരികളുടെ ഈ അനാസ്ഥ വരും ദിവസങ്ങളിൽ വലിയ അപകടങ്ങൾക്ക് കാരണമായേക്കും. എത്രയും പെട്ടെന്ന് വനംവകുപ്പ് ഇതിനൊരു ശാശ്വത പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെയും സർപ്പമിത്ര വളണ്ടിയർമാരുടെയും ആവശ്യം.

District News

അന്തർ സംസ്ഥാന മോഷ്ടാക്കൾ പിടിയിൽ

നാദാപുരം: മെഡിക്കൽ ഷോപ്പിലും, ആക്രി കടയിലും മോഷണം നടത്തിയ അന്തർ സംസ്ഥാന ബന്ധമുള്ള പ്രതികൾ പിടിയിൽ. കടമേരി സ്വദേശി എടച്ചേരി റിജാസ് (37), തൊട്ടിൽപ്പാലം സ്വദേശി മൊയിലോത്തറ നാരോള്ള പറമ്പത്ത് ഷിജു എന്ന ഷൈജു (44) എന്നിവരെയാണ് നാദാപുരം ഡിവൈഎസ്പി കെ.ജി. പ്രവീൺ കുമാറിന്‍റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും പോലീസും ചേർന്ന് പിടികൂടിയത്. കാസർകോട് ഉപ്പളയിൽ നിന്നാണ് പ്രതികൾ പിടിയിലായത്.

പ്രതികൾ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. ജൂലായ് ഒന്നിനാണ് മൂന്നംഗ സംഘം ഇരിങ്ങണ്ണൂർ നീതി മെഡിക്കൽ ഷോപ്പിന്‍റെ ഷട്ടർ കുത്തിത്തുറന്ന് 22000 രൂപ കവർന്നത്. മോഷണത്തിൽ പങ്കെടുത്ത കർണാടക സ്വദേശിയായ അഷ്‌റഫിനെ പിടികിട്ടാനുണ്ട്.

മോഷണത്തിന് പിന്നാലെ മുങ്ങിയ പ്രതികൾ ജൂലായ് പത്തിന് അമ്പലക്കുളങ്ങരയിൽ ആക്രിക്കടയിൽ നിന്ന് ഒരു ലക്ഷത്തി അറുപത്തിയേഴായിരം രൂപ കവരുകയായിരുന്നു. ആക്രിക്കടയിലെ മോഷണത്തിൽ അഷ്‌റഫിന് പകരം മറ്റൊരാളാണ് പങ്കെടുത്തത്.

പിടിയിലായ റിജാസ് കർണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽ ഉൾപ്പെടെ 250 ലേറെ മോഷണ കേസുകളിൽ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ റിജാസിന്‍റെ ഉടമസ്ഥതയിലുള്ള കെഎൽ 18 എഎച്ച് 7902 നമ്പർ വാഗണർ കാറിന്‍റെ ദൃശ്യങ്ങൾ ലഭിച്ചതാണ് കേസിൽ നിർണായകമായത്.

അറസ്റ്റിലായ പ്രതികളെ നാദാപുരം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാദാപുരം ഇൻസ്പെക്ടർ എം. അനിൽ, കുറ്റ്യാടി ഇൻസ്പെക്ടർ എം.പി. ഷാജി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.

District News

ക്വിസ് മത്സരം സംഘടിപ്പിച്ചു

മരുതോങ്കര: മരുതോങ്കര സെന്‍റ് മേരീസ് ഹൈസ്കൂളിൽ ഫിഫ വേൾഡ് കപ്പ് മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു.

വിവിധ സ്കൂളുകളിൽ നിന്നായി 22 വിദ്യാർഥികൾ മത്സരത്തിൽ പങ്കെടുത്തു. റിട്ട. ഹയർസെക്കൻഡറി പ്രിൻസിപ്പൽ ജേക്കബ് കോച്ചേരി ക്വിസ് മത്സരം നിയന്ത്രിച്ചു. ഹൈസ്കൂൾ വിഭാഗത്തിൽ കുണ്ടുതോട് പിടിസിഎമ്മും യുപി വിഭാഗത്തിൽ കാവിലുംപാറ ജിയുപിയും ജേതാക്കളായി. സ്കൂൾ പിടിഎ പ്രസിഡന്‍റ് ടി.എ. അനീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

ഹെഡ്മാസ്റ്റർ കെ.സി. ബിജു അധ്യക്ഷത വഹിച്ചു. അധ്യാപകരായ ജെസ്റ്റിൻ ജോസഫ്, ബിനു തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിജയികൾക്ക് സർട്ടിഫിക്കറ്റും ക്യാഷ് അവാർഡും വിതരണം ചെയ്തു.

 

District News

ഒഴുക്കിൽപ്പെട്ട അതിഥി തൊഴിലാളിയെ കണ്ടെത്താനായില്ല

നാദാപുരം: വിലങ്ങാട് പുഴയിൽ കുളിക്കാൻ ഇറങ്ങി ഒഴുക്കിൽപ്പെട്ട അതിഥി തൊഴിലാളിയെ രണ്ടാം ദിനവും കണ്ടെത്താനായില്ല. യുപി സ്വദേശി നിഗം കുമാറിനെയാണ് വിലങ്ങാട് പുഴയിൽ കാണാതായത്. അഗ്നി രക്ഷാസേനയും നാട്ടുകാരും തിങ്കളാഴ്ച്ച രാവിലെ മുതൽ വ്യാപക തെരച്ചിലാണ് പുഴയിൽ നടത്തിയത്.
പുഴയിലെ അതിശക്തമായ കുത്തൊഴുക്ക് രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. യുവാവ് ഒഴുക്കിൽപ്പെട്ട കുളിക്കാവ് ഭാഗത്ത് സാഹസികമായ തരത്തിലാണ് സ്‌കൂബാ ടീം നടത്തിയത്. കുളിക്കാവ് മുതൽ ഹനുമാൻ കുണ്ട് പാലത്തിനു സമീപം വരെയും പുഴയുടെ അഞ്ച് കിലോമീറ്റർ ചുറ്റളവിലും വ്യാപക പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശക്തമായ മഴവെള്ളപ്പാച്ചിലിൽ ഒഴുകിപോയിട്ടുണ്ടാകും എന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിൽവിഷ്ണുമംഗലം ബണ്ട് പരിസരത്തും പരിശോധന നടത്തി.

പ്രതികൂലമായ കാലാവസ്ഥയെ തുടർന്ന്തിങ്കളാഴ്ചത്തെ തെരച്ചിൽ വൈകീട്ടോടെ അവസാനിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴിന് തെരച്ചിൽ പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. ഞായറാഴ്ച പകൽ രണ്ടോടെയാണ് നിഗം കുമാർ വിലങ്ങാ ട് പുഴയോരത്ത് കുളിക്കാവ് കുളിക്കാൻ ഇറങ്ങിയത്. കൂടെയുണ്ടായിരുന്ന രണ്ടു പേരെ രക്ഷപ്പെടുത്തി.

കെ.എം. അഭിജിത്ത് എംഎൽഎ, നരിപ്പറ്റ പഞ്ചായത്ത് പ്രസിഡന്‍റ്എം. സജിന എന്നിവർ സ്ഥലത്തെത്തി.നാദാപുരം സ്റ്റേഷൻ ഓഫീസർ അരുൺ മോഹന്‍റെ നേതൃത്വത്തിലുള്ള ഇരുപത് അംഗ സേനയാണ് തെരച്ചിൽ നടത്തിയത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്ന് എത്തിയ മുങ്ങൽ വിദഗ്ധന്മാരും തെരച്ചിൽ പങ്കാളികളായി.

District News

എംഎൽഎയ്ക്ക് സ്വീകരണം നൽകി

കൂടരഞ്ഞി: തിരുവമ്പാടി എംഎൽഎ സി.കെ. കാസിമിന് കൂടരഞ്ഞി പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ പൗരസ്വീകരണം നൽകി. പ്രശസ്ത സാഹിത്യകാരൻ എം.എൻ. കാരശേരി പരിപാടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്‍റ് ബോബി ഷിബു അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജോർജ് കുട്ടി കക്കാടംപൊയിൽ, ജില്ലാ പഞ്ചായത്ത് അംഗം മിസ്ഹബ് കീഴരിയൂർ, പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ നിസാർ ബീഗം, ജെയിംസ് വേളാശേരി, ആയിഷാബി ഷിയാസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജിമ്മി ജോസ് പൈമ്പിള്ളി, സണ്ണി പെരികിലംതറപ്പേൽ , മുഹമ്മദ് വട്ടപ്പറമ്പിൽ, എ.കെ. സജയ്, പി.എം. തോമസ് മാസ്റ്റർ, ജോമ സുരേഷ്, സണ്ണി കിഴുക്കാരക്കാട്ട് എന്നിവർ പ്രസംഗിച്ചു. എൻ.ഐ. അബ്ദുൾ ജബാർ, ഹെലൻ ഫ്രാൻസിസ്, ബാബു ചെല്ലന്തറയിൽ, വിൽസൺ പുല്ലുവേലിൽ, ജയേഷ് സ്രാമ്പിക്കൽ, മുഹമ്മദ് പാതിപ്പറമ്പിൽ, ഷൈജു കോഴിനിലം, ജോണി പ്ലാക്കാട്ട്, സുന്ദരൻ പ്രണവം എന്നിവർ നേതൃത്വം നൽകി.

District News

കണ്ടിവാതുക്കലിൽ വീണ്ടും കാട്ടാനകളിറങ്ങി; വൻതോതിൽ കൃഷി നശിപ്പിച്ചു

നാദാപുരം: ചെക്യാട് പഞ്ചായത്തിലെ കണ്ടിവാതുക്കൽ മലനിരകളിൽ കാട്ടാനകളിറങ്ങി വൻ കൃഷിനാശം.

വാഴ, റബർ എന്നിവയാണ് നശിപ്പിച്ചത്. സുബീഷ് കുന്നുമ്മൽ, കിഴക്കെക്കര സുബാഷ് എന്നിവരുടെ പറമ്പുകളിലാണ് കാട്ടാനക്കൂട്ടം നാശം വിതച്ചത്. ഞായറാഴ്ച്ച വൈകുന്നേരമാണ് ആനകൾ കൂട്ടമായി ഉന്നതിയിലെ കൃഷിയിടങ്ങളിൽ ഇറങ്ങിയത്.

വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയെങ്കിലും ആനകൾ കൃഷിയിടത്തിൽ തന്നെ നിലയുറപ്പിച്ചിരിക്കയാണെന്ന് നാട്ടുകാർ പറഞ്ഞു.

ആർആർടി സംഘം സ്ഥലത്ത് എത്തിയെങ്കിലും ആനകളെ തുരത്താനായില്ല. രാത്രിയിലും നാട്ടുകാർ പടക്കം പൊട്ടിച്ചും മറ്റും ആനകളെ തുരത്താൻ ശ്രമം നടത്തി. കണ്ണവം വനത്തിൽ നിന്നാണ് ആനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങുന്നത്. മഴക്കാലമായതോടെ ആനശല്യം വർധിച്ചിരിക്കുകയാണ്.

District News

ലോക ജന്തുജന്യരോഗ ദിനാചരണം ജില്ലാതല ഉദ്ഘാടനം

ചക്കിട്ടപാറ: ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം, പെരുവണ്ണാമൂഴി കുടുംബാരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തില്‍ ചക്കിട്ടപാറയില്‍ സംഘടിപ്പിച്ച ലോക ജന്തുജന്യരോഗ ദിനാചരണത്തിന്‍റെ ജില്ലാതല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്‍റ് മോളി തോമസ് നിര്‍വഹിച്ചു.

ചക്കിട്ടപാറ വനിതാ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ജിതേഷ് മുതുകാട് അധ്യക്ഷനായി. അഡീഷണല്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വി.പി. രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. സി.കെ. അഫ്സല്‍ ദിനാചരണ സന്ദേശം നല്‍കി. ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ.കെ. ഹനീഫ, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജിന്‍സി, പെരുവണ്ണാമൂഴി കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഖമറുദ്ദീന്‍, പന്നിക്കോട്ടൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. വിനോദ്, ടെക്‌നിക്കല്‍ അസിസ്റ്റന്‍റ് സുരേന്ദ്രന്‍, ജില്ലാ എഡ്യൂക്കേഷന്‍ മീഡിയ ഓഫീസര്‍ ഡോ. എല്‍. ഭവില, പേരാമ്പ്ര താലൂക്ക് ആശുപത്രി ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ അബ്ദുല്‍ അസീസ് എന്നിവര്‍ പ്രസംഗിച്ചു. സിസ്റ്റര്‍ ലിനിയെ ചടങ്ങില്‍ അനുസ്മരിച്ചു.

"ജന്തുജന്യ രോഗങ്ങളും പ്രതിരോധ മാര്‍ഗങ്ങളും' വിഷയത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്യൂണിറ്റി മെഡിസിന്‍ അസോസിയേറ്റ് പ്രഫ. ഡോ. ആര്‍.എസ്. രജസി ബോധവത്കരണ ക്ലാസെടുത്തു. പാനല്‍ ഡിസ്‌കഷനില്‍ കൃഷി വിജ്ഞാനകേന്ദ്രം മേധാവി ഡോ. സി. രാധാകൃഷ്ണന്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ആര്യ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ രാജേഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ സിജു എന്നിവര്‍ പങ്കെടുത്തു. ജന്തുജന്യ രോഗങ്ങള്‍ പ്രതിരോധിക്കുന്നതില്‍ വിവിധ വകുപ്പുകളുടെ പങ്കിനെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ജില്ലാ വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോള്‍ ഓഫീസര്‍ കെ.പി. റിയാസ് മോഡറേറ്ററായി.

 

District News

ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് ഉടൻ ആരംഭിക്കണം: മനുഷ്യാവകാശ കമ്മീഷൻ

പെരിന്തൽമണ്ണ: അങ്ങാടിപ്പുറം ടൗണിലെ രൂക്ഷമായ ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണാൻ ഓരാടംപാലം-മാനത്തുമംഗലം ബൈപാസ് പദ്ധതി കാലതാമസം കൂടാതെ യാഥാർഥ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ്.

ഇതിനാവശ്യമായ ഭരണപരവും സാങ്കേതികവുമായ തടസങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. പൊതുതാത്പര്യത്തിനും ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നത്തിനും ബൈപാസ് അനിവാര്യമാണ്. വിവിധ സർക്കാർ വകുപ്പുകൾക്കിടയിലെ ഏകോപനക്കുറവും ഭരണാനുമതികളിലെ കാലതാമസവും പദ്ധതി അനിയന്ത്രിതമായി നീണ്ടുപോകാൻ കാരണമായിട്ടുണ്ട്. ഇത് പൊതുജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തെയും അടിയന്തര ചികിത്സ ഉൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങളും സമയബന്ധിതമായി ലഭിക്കാനുള്ള അവകാശത്തെ പ്രതികൂലമായി ബാധിക്കുമെന്ന് കമ്മീഷൻ വിലയിരുത്തി.

പൊതുമരാമത്ത് പ്രിൻസിപ്പൽ സെക്രട്ടറിയും ചീഫ് എൻജിനിയറും റെയിൽവേ ഉൾപ്പെടെയുള്ള വകുപ്പുകളുമായി ഏകോപനം നടത്തി ബാക്കിയുള്ള ഭരണാനുമതികളും സാങ്കേതിക അംഗീകാരങ്ങളും കരസ്ഥമാക്കി സ്ഥലം ഏറ്റെടുക്കൽ നടപടികൾ സമയബന്ധിതമായി നേടിയെടുക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു. ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികൾ മൂന്ന് മാസത്തിനകം കമ്മീഷനെ അറിയിക്കണം. പൊതുപ്രവർത്തകനായ ആരിഫ് ചൂണ്ടയിൽ സമർപ്പിച്ച പരാതിയിലാണ് നടപടി.

District News

കട്ടില്‍ ദ്വാരത്തില്‍ കിടപ്പുരോഗിയുടെ വിരല്‍ കുടുങ്ങി: തുണയായി അഗ്‌നിരക്ഷാ സേന

വണ്ടൂര്‍: കിടപ്പുരോഗിയായ പോരൂര്‍ ചെറുകോട് വീതനശേരി സ്വദേശി അബ്ദുൾ റഹീമിന്‍റെ വിരല്‍ കട്ടില്‍ ദ്വാരത്തില്‍ കുടുങ്ങി. സ്റ്റീല്‍ കട്ടിലിന്‍റെ ദ്വാരത്തിലാണ് വിരല്‍ കുടുങ്ങിയത്.

വിവരം അറിഞ്ഞെത്തിയ തിരുവാലി അഗ്‌നിരക്ഷാ സേന ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കട്ടിലിന്‍റെ ഒരു ഭാഗം മുറിച്ചുമാറ്റി വിരല്‍ പുറത്തെടുത്തു. ഒന്നര മണിക്കൂറോളം സമയമെടുത്താണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

സ്റ്റേഷന്‍ ഫയര്‍ ആൻഡ് റെസ്‌ക്യു ഓഫീസര്‍ ഷിബു വി. നായര്‍, ഫയര്‍ ഫോഴ്‌സ് ഓഫീസര്‍മാരായ നജുമുദ്ദീന്‍, കെ.പി. ഷാജു, എം.എം. ഉമ്മര്‍, ഗോകുല്‍ ദാസ്, വിപിന്‍ദാസ്, എ.കെ. ബിനു, ഹോം ഗാര്‍ഡ് ഇ. വിനയന്‍, ഗോപാലകൃഷ്ണന്‍, കെ. ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.

District News

ഫാർമസിസ്റ്റുകൾക്ക് നിശ്ചയിച്ച വേതനം നൽകണം: കെപിപിഎ

മലപ്പുറം: സർക്കാർ മേഖലയിൽ ദിവസ വേതനത്തിനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഫാർമസിസ്റ്റുകൾക്ക് സർക്കാർ നിശ്ചയിച്ച വേതനം ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിക്കണമെന്ന് കേരളാ പ്രൈവറ്റ് ഫാർമസിസ്റ്റ്സ് അസോസിയേഷൻ (കെപിപിഎ)ജില്ലാ കണ്‍വൻഷൻ സർക്കാരിനോടാവശ്യപ്പെട്ടു.കണ്‍വൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ആർ. അജിത്കിഷോർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് പി.വി. ബാബുരാജ് അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സംസ്ഥാന ട്രഷറർ ടി. സതീശൻ, സി. ബാലകൃഷ്ണൻ, അഫ്സൽ സീലത്ത്, പി. ശ്രീപ്രകാശ് എന്നിവർ പ്രസംഗിച്ചു.

ഭാരവാഹികൾ: കെ.വി. സലീം (പ്രസിഡന്‍റ്), കെ. രജനി, അഫ്സൽ സുൽത്താൻ (വൈസ് പ്രസിഡന്‍റുമാർ), അഫ്സൽ സീലത്ത് (സെക്രട്ടറി), പി.വി. ബാബുരാജ്, കെ. റഷീദ്, (ജോയിന്‍റ് സെക്രട്ടറിമാർ), പി. ശ്രീപ്രകാശ് (ട്രഷറർ).

District News

എസ്. ജാനകി അനുസ്മരണവും ഗാനസന്ധ്യയും

അങ്ങാടിപ്പുറം: വിരമിച്ച അധ്യാപകരുടെ ചാരിറ്റബിൾ കൂട്ടായ്മയായ ഷെൽട്ടർ അങ്ങാടിപ്പുറവും ദേശസേവിനി വായനശാലയും സംയുക്തമായി എസ്. ജാനകി അനുസ്മരണവും ഗാനസന്ധ്യയും സംഘടിപ്പിച്ചു. ശൈലേശ്വരി കലാസഭ ഡയറക്ടർ ഡോ. ശ്രീദേവി ഉദ്ഘാടനം ചെയ്തു.

എസ്. ജാനകി അനുസ്മരണ പ്രഭാഷണം ഷെൽട്ടർ ജില്ലാ ജോയിന്‍റ് സെക്രട്ടറി പി.രവി നടത്തി. കലാകാരി ശ്രിഥ വൈഷ്ണ വിശിഷ്ടാതിഥിയായിരുന്നു. ഗൗരി, ധ്രുവ്, വൈഗ, കെ. പുഷ്പലത, വേണു, കെ. ശിവരാമൻ, പി. സുഭാഷ്, സുരേഷ് കൃഷ്ണൻ, സുന്ദരൻ, കെ. രുഗ്മിണി, ഹേമ എന്നിവർ എസ്. ജാനകി ആലപിച്ച ഗാനങ്ങൾ അവതിരിപ്പിച്ചു.

ദേശസേവിനി വായനശാല സെക്രട്ടറി ഒ. കേശവൻ അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ് യു. രവി, ലൈബ്രേറിയൻ ഭാമിനി എന്നിവർ പ്രസംഗിച്ചു. കെ. ബാലകൃഷ്ണൻ, ടി. ലത, പി. അയമു, കെ. നവീൻ, എം. ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി.

District News

മലപ്പുറത്ത് ബിഗ് സ്ക്രീനിൽ കളി കണ്ടത് ആയിരങ്ങൾ

മലപ്പുറം: ലോകകപ്പ് ഫുട്ബോളിന്‍റെ കലാശപോരാട്ടം വൻ ആഘോഷമാക്കി ജില്ലയിലെ ഫുട്ബോൾ ആരാധകർ. ഞായർ രാത്രി 12.30ന് നടന്ന മത്സരത്തിനുള്ള തയാറെടുപ്പുകൾ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ആരാധക കൂട്ടായ്മകളുടെ നേതൃത്വത്തിൽ രാവിലെ മുതലേ ആരംഭിച്ചിരുന്നു. അർജന്‍റീന- സ്പെയിൻ ഫൈനൽ മത്സരം കാണാൻ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചതോടെ
വിദ്യാർഥികളും മത്സരം കാണാൻ സജ്ജമായിരുന്നു.

വീടുകളിൽ നിന്ന് കളി കാണുന്നതിനു പകരം പൊതുയിടങ്ങളിലും ടൗണിലെ കെട്ടിടങ്ങളുടെ വിശാലമായ മുറ്റത്തും ക്ലബുകളിലും ബിഗ് സ്ക്രീൻ സ്ഥാപിച്ചാണ് ആരാധക കൂട്ടായ്മകൾ മത്സരം കാണാൻ സൗകര്യമൊരുക്കിയത്. മുന്പെങ്ങുമില്ലാത്ത വിധം ഇത്തവണ സ്ത്രീകളുടെ വൻ പങ്കാളിത്തമാണ് ജില്ലയിലെ ഓരോ ദിക്കിലും കാണപ്പെട്ടത്. കുടുംബത്തോടൊപ്പമാണ് ഒട്ടനവധി പേർ കളികാണാൻ എത്തിയിരുന്നത്.

ചിലയിടങ്ങളിൽ പന്തൽ ഇട്ടാണ് വേദിയൊരുക്കിയത്. ഇരിപ്പിടത്തിനായി കസേരകളും ഒരുക്കിയതിനാൽ എല്ലാവർക്കും കളികാണാൻ സൗകര്യമായി. മലപ്പുറം ടൗണ്‍ ഹാളിൽ വ്യാപാരി യൂത്ത് വിംഗും ആരാധക കൂട്ടായ്മയും ചേർന്ന് ബിഗ് സ്ക്രീനിൽ കളിയൊരുക്കിയിരുന്നു. ഹാൾ സൗജന്യമായി നഗരസഭ വിട്ടുനൽകി.

മത്സരം കാണാൻ മന്ത്രി എ.പി. അനിൽകുമാർ, നഗരസഭാ ചെയർപേഴ്സണ്‍ വി. റിനീഷ, വൈസ് ചെയർമാൻ ജിതേഷ് ജി. അനിൽ എന്നിവർ എത്തിയിരുന്നു. മലപ്പുറം കിഴക്കേത്തല യൂത്ത്സ് ക്ലബും കൂറ്റൻ സ്ക്രീൻ ഒരുക്കി മത്സരം സംഘടിപ്പിച്ചിരുന്നു. ഇവിടെയെല്ലാം ആയിരങ്ങളാണ് മത്സരം കാണാനെത്തിയിരുന്നത്.

നിലന്പൂരിൽ ഫാൻസുകളുടെ ചേരിതിരിഞ്ഞുള്ള ആക്രോശവും വെല്ലുവിളികളൊന്നുമില്ലാതെ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങൾ ആര്യാടൻ ഷൗക്കത്ത് എംഎൽഎയ്ക്കൊപ്പം ബിഗ് സ്ക്രീനിലൂടെ കളി കണ്ടത് നിലന്പൂരിന്‍റെ ഒരുമയുടെ കളിക്കാഴ്ചയായി. നിലന്പൂർ ചന്തക്കുന്ന് ബസ് സ്റ്റാൻഡിലും എടക്കര ടൗണിലുമായി രണ്ടിടത്താണ് എംഎൽഎ ലോകകപ്പ് ഫുട്ബോൾ ഫൈനൽ കാണാൻ ബിഗ്സ്ക്രീൻ സൗകര്യമൊരുക്കിയത്. കളി കാണാൻ എംഎൽഎ ഒപ്പമുണ്ടാകണമെന്ന് രണ്ടിടത്തും നിർബന്ധമായതോടെ ഒന്നാം പകുതി എടക്കരയിലും രണ്ടാം പകുതി ചന്തക്കുന്ന് ബസ് സ്റ്റാൻഡിലുമായാണ് ഷൗക്കത്ത് കളി കണ്ടത്. എല്ലായിടത്തും അർജന്‍റീന ആരാധകർ അർജന്‍റീനയുടെ ജേഴ്സി അണിഞ്ഞാണ് എത്തിയിരുന്നത്. ചങ്ങരംകുളം മേഖല അർജന്‍റീന ഫാൻസ് ഹൈവെ ജംഗ്ഷനിൽ ബിഗ് സ്ക്രീൻ ഒരുക്കിയിരുന്നു. സംഘാടകരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് 2000ത്തിലധികം ഫുട്ബോൾ പ്രേമികളാണ് ഇവിടെയെത്തിയത്. തിരൂരിലും വൻ ജനക്കൂട്ടമായിരുന്നു കാണപ്പെട്ടത്.

അർജന്‍റീനയ്ക്കെതിരേ സ്പെയിനിനോടൊപ്പം മറ്റു ടീമുകളുടെ ആരാധകരും

മലപ്പുറം: ജില്ലയിൽ അർജന്‍റീന, ബ്രസീൽ ആരാധകരാണ് കൂടുതൽ. സ്പെയിനിന് തുടക്കത്തിൽ കാര്യമായി ആരാധകരില്ലായിരുന്നു. എന്നാൽ നോർവെയോട് തോറ്റ് ബ്രസീൽ ടൂർണമെന്‍റിൽ നിന്ന് നേരത്തെ പുറത്തായതോടെ ബ്രസീൽ ആരാധകരിൽ മിക്കവരും അർജന്‍റീനയോടും അവരുടെ നായകൻ മെസിയോടുമുള്ള വിരോധത്തിൽ സ്പെയിനിനൊപ്പം ചേർന്നു.

ഇതുപോലെ പോർച്ചുഗൽ ആരാധകരും ജർമൻ ആരാധകരും ഇംഗ്ലണ്ട് ആരാധകരും കൂടി അർജന്‍റീനയ്ക്കെതിരേ രംഗത്തുവരികയായിരുന്നു. ഈജിപ്തിനെതിരേയുള്ള അർജന്‍റീനയുടെ ജയവും റഫറിയുടെ ഇടപെടലും ആരോപിച്ചായിരുന്നു പലരും അർജന്‍റീനയ്ക്കെതിരേ തിരിഞ്ഞത്. അതുപോലെ മെസി തുടർച്ചയായി രണ്ടു തവണ കിരീടമുയർത്തുമെന്ന് കരുതി നിരാശ പൂണ്ട് മറുകണ്ടം ചാടിയവരുമുണ്ട്. എന്നാൽ അർജന്‍റീന പക്ഷക്കാർ വൻ ആവേശത്തിലായിരുന്നു. സെമിയിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ച പ്രകടനം പുറത്തെടുത്താൽ സ്പെയിനിനെതിരേ അർജന്‍റീന ചാന്പ്യൻമാരാകുമെന്ന് അവർ കണക്കുകൂട്ടി. എന്നാൽ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച് സ്പെയിൻ ആധിപത്യം സ്ഥാപിച്ചതോടെ അർജന്‍റീനയ്ക്കെതിരേ വേദികളിൽ കൂവലും അട്ടഹാസങ്ങളും മുഴങ്ങി.

പന്ത് കിട്ടാതെ മെസിയും സംഘവും മൈതാനത്ത് ഒറ്റപ്പെട്ട കാഴ്ചകൾ അർജന്‍റീനൻ വിരോധികൾ ആഘോഷമാക്കിയപ്പോൾ അർജന്‍റീന പക്ഷക്കാർ കടുത്ത നിരാശയിലും അന്പരന്നും നിൽക്കുകയായിരുന്നു. നിശ്ചിത സമയം കഴിഞ്ഞ് അധികസമയത്തേക്ക് മത്സരം കടന്നപ്പോൾ ഷൂട്ടൗട്ടിൽ ടീം രക്ഷപ്പെടുമെന്ന് ഒട്ടുമിക്ക അർജന്‍റീന പക്ഷക്കാരും കരുതി. എന്നാൽ അവരുടെ പ്രതീക്ഷകൾ തകിടം മറിച്ച് 106-ാം മിനിറ്റിൽ സ്പെയിൻ താരം ഫെറാൻ ടോറസ് സ്പെയിനിന്‍റെ വിജയഗോൾ നേടിയതോടെ ആവേശം അണപൊട്ടി.

അർജന്‍റീനൻ പക്ഷക്കാരകാട്ടെ മൗനത്തിലായിരുന്നു. എതിർഭാഗത്തുള്ള അർജന്‍റീന വിരോധികൾ സ്പെയിനിന്‍റെ ജയം ശരിക്കും ആഘോഷിച്ചു. സ്പെയിനിന്‍റെ പതാകകൾ വീശിയും പടക്കം പൊട്ടിച്ചും ബിരിയാണിയും പായസവും വിതരണം ചെയ്തും അർജന്‍റീനയുടെ തോൽവി അവർ കൊണ്ടാടുകയായിരുന്നു. മത്സരം കഴിഞ്ഞ് മൈതാനത്തിരുന്ന് മെസിയുടെ വിതുന്പലും കൂടിയായപ്പോൾ പലരും കടുത്ത സങ്കടത്തിലായിരുന്നു.

 

District News

വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോഷകത്തോട്ടം: "കനിപ്പന്തല്‍’പദ്ധതി തൈ വിതരണത്തിന് തുടക്കം

നിലമ്പൂര്‍: കനിപ്പന്തല്‍ പദ്ധതിയുടെ ഭാഗമായുള്ള തൈ വിതരണത്തിന് നിലമ്പൂരില്‍ തുടക്കം. നഗരസഭാ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പോഷകത്തോട്ടങ്ങള്‍ ഒരുക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം കൃഷിഭവനില്‍ നഗരസഭാധ്യക്ഷ പദ്മിനി ഗോപിനാഥ് നിര്‍വഹിച്ചു. വിദ്യാര്‍ഥികളില്‍ കൃഷിയോടുള്ള താത്പര്യവും പരിസ്ഥിതി സംരക്ഷണബോധവും വളര്‍ത്തുന്നതിനൊപ്പം അവരുടെ പോഷക സുരക്ഷ ഉറപ്പാക്കുക എന്നതുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

പദ്ധതിയുടെ ഭാഗമായി നഗരസഭാ പരിധിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് പോഷകത്തോട്ടങ്ങള്‍ ഒരുക്കുക. ചടങ്ങില്‍ നഗരസഭാ ഉപാധ്യക്ഷന്‍ ഷൗക്കത്തലി കൂമഞ്ചേരി, സ്ഥിരംസമിതി അധ്യക്ഷരായ മുംതാസ് ബാബു, സ്മിത മോള്‍, സുരേഷ് പാത്തിപ്പാറ, മേരിസ് ഷിബു, കൗണ്‍സിലര്‍മാരായ എ.ടി. ഫ്രാന്‍സിസ്, ഉമ്മര്‍ രാമന്‍കുത്ത്, ശിഹാബ് പാടിക്കുന്ന്, കൃഷി ഓഫീസര്‍ ടി. വിശാഖ, കൃഷി അസിസ്റ്റന്‍റുമാര്‍, നിലമ്പൂര്‍ ഗവണ്‍മെന്‍റ് മോഡല്‍ യുപി സ്‌കൂള്‍ പ്രഥമാധ്യാപകന്‍ സിദ്ധീഖ് ഹസന്‍, എസ്എംസി അധ്യക്ഷന്‍ കൃഷ്ണകുമാര്‍, നിലമ്പൂര്‍ ഗവണ്‍മെന്‍റ് മാനവേദന്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍ എസ്എംസി അധ്യക്ഷന്‍ മുഹമ്മദ് കോയ കടവത്ത് തുടങ്ങി വിവിധ സ്‌കൂളുകളിലെ അധ്യാപകരും പിടിഎ, എസ്എംസി ഭാരവാഹികളും പങ്കെടുത്തു.

District News

കൂടുതല്‍ ഹരിതഭവനങ്ങള്‍ ലക്ഷ്യം: ശാസ്ത്രസാഹിത്യ പരിഷത്ത്

മഞ്ചേരി: വീടുകളിലെ ജൈവ മാലിന്യങ്ങള്‍ വളമാക്കി മാറ്റിയും മഴവെള്ളം ശുദ്ധീകരിച്ച് കിണറുകളിലേക്ക് എത്തിച്ചും ഹരിത ഭവനങ്ങളുടെ എണ്ണം കൂട്ടുമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് മഞ്ചേരി മേഖലാ കണ്‍വന്‍ഷന്‍.

കേന്ദ്ര നിര്‍വാഹക സമിതി അംഗം വി. വിനോദ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. ജില്ലയില്‍ അടുത്തവര്‍ഷം വരുന്ന പരിഷത്ത് സംസ്ഥാന സമ്മേളനത്തിനോടനുബന്ധിച്ച് മേഖലയില്‍ നിരവധി ജനസംവാദ, ശാസ്ത്ര സംവാദ സദസുകള്‍ സംഘടിപ്പിക്കും.

പരിഷത്ത് മേഖല പ്രസിഡന്‍റ് കെ.എം. വത്സലകുമാരി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മംഗലശേരി, കെ.കെ. ജനാര്‍ദ്ദനന്‍, പരിഷത്ത് ജില്ലാ കമ്മിറ്റി അംഗം കെ.കെ. പുരുഷോത്തമന്‍, മഞ്ചേരി യൂണിറ്റ് സെക്രട്ടറി കൃഷ്ണന്‍ സായൂജ്യം, കെ.സി. ചന്ദ്രന്‍, പി. നാരായണന്‍, പി. ഗോപിനാഥന്‍, പൂക്കോട്ടൂര്‍ യൂണിറ്റ് സെക്രട്ടറി സുരേഷ് ബാബു അപ്പട, എം.പി. അജിത്, എ.കെ. പ്രസീത, കെ. ബിന്ദു, സുന്ദരന്‍ ചെമ്പ്ര, കെ.പി. ഫൗസിയ, എം.കെ. ചന്ദ്രന്‍, ട്രഷറര്‍ പി. സുനില്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

അങ്കണവാടിക്ക് സമീപം അപകട ഭീഷണിയായി ദ്രവിച്ച തെങ്ങ്: മുറിച്ചുമാറ്റണമെന്ന് പ്രദേശവാസികള്‍

കരുവാരകുണ്ട്: അരിമണല്‍ പൂച്ചപ്പടി അങ്കണവാടിക്ക് സമീപം റവന്യു വകുപ്പിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് അപകടഭീഷണിയായി നില്‍ക്കുന്ന ദ്രവിച്ച മരങ്ങള്‍ അടിയന്തരമായി മുറിച്ചുമാറ്റണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍. ദ്രവിച്ച ഒരു തെങ്ങ് ഉള്‍പ്പെടെ മൂന്ന് വന്‍ മരങ്ങളാണ് അപകടാവസ്ഥയിലുള്ളത്.

മരങ്ങള്‍ക്ക് സമീപത്തായി അങ്കണവാടിക്ക് പുറമെ അഞ്ചോളം കുടുംബങ്ങള്‍ താമസിക്കുന്നുമുണ്ട്. മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ റവന്യു അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും കാര്യമായ നടപടികള്‍ ഉണ്ടായില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. ട്രീ കമ്മിറ്റി യോഗം ചേര്‍ന്ന് പരിശോധന നടത്തിയെങ്കിലും റവന്യു വകുപ്പിന്‍റെ ഭാഗത്ത് നിന്ന് തുടര്‍നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം. മഴ ശക്തമായാൽ മരങ്ങള്‍ കടപുഴകി വീഴാനുള്ള സാധ്യതയുള്ളതിനാല്‍ ആശങ്കയിലാണ് പ്രദേശവാസികള്‍.

District News

കാട്ടുപന്നികളെ വെടിവച്ചു കൊന്നു

മഞ്ചേരി: കര്‍ഷകര്‍ക്കും നാട്ടുകാര്‍ക്കും ഭീഷണിയായ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. നഗരസഭയിലെ അമ്പലപ്പടിയില്‍ കണ്ടെത്തിയ പന്നികളെ വാര്‍ഡ് കൗണ്‍സിലര്‍ വി.പി. ഫിറോസിന്‍റെ നേതൃത്വത്തില്‍ 10ല്‍പ്പരം ഷൂട്ടര്‍മാരുടെ സഹായത്തോടെയാണ് വെടിവച്ച് കൊന്നത്. ഷൂട്ടര്‍മാരായ കുഞ്ഞുട്ടി കോടിതൊടി, അഫ്സല്‍ മാമ്പള്ളി മങ്കട, ഉമ്മര്‍ കാപ്പിക്കുഴി പന്തല്ലൂര്‍, മൊയ്തു എടപ്പറ്റ, റിജി കുരിക്കള്‍ മഞ്ചേരി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പന്നിവേട്ട.

District News

കനത്ത മഴയിൽ എടക്കരയിൽ വെള്ളക്കെട്ട്

എടക്കര: കനത്ത മഴയെത്തുടർന്ന് എടക്കര ടൗണിൽ വെള്ളമുയർന്നു. യാത്രക്കാരും വാഹനങ്ങളും ദുരിതത്തിലായി. ഇന്നലെ രാവിലെ പെയ്തു തുടങ്ങിയ മഴയിൽ കെഎൻജി റോഡിൽ എടക്കര വില്ലേജ് ഓഫീസിന് സമീപത്താണ് വെള്ളം ഉയരുകയും ഗതാഗത തടസം നേരിടുകയും ചെയ്തത്. വർഷങ്ങൾക്ക് മുന്പ് നാടുകാണി-പരപ്പനങ്ങാടി പാത നവീകരണത്തിന്‍റെ ഭാഗമായി ടൗണിലെ ഡ്രൈനേജുകൾ പുതുക്കി നിർമിച്ചപ്പോൾ റോഡിൽ പതിക്കുന്ന വെള്ളം ഡ്രൈനേജിലേക്ക് ഒഴുകാൻ വിടവുകൾ ഇട്ടിരുന്നു.

എന്നാൽ റോഡ് പ്രവൃത്തി പാതിവഴിയിൽ നിലച്ചതോടെ വശങ്ങളിലെ വ്യാപാരികൾ തങ്ങളുടെ സ്ഥാപനങ്ങളിലേക്ക് വാഹനങ്ങൾ കയറ്റാനുള്ള സൗകര്യത്തിനായി റോഡിന്‍റെ വശങ്ങളിൽ ക്വാറി വേസ്റ്റ് നികത്തി. ഇതുമൂലം ഡ്രൈനേജുകളിലേക്കുള്ള വെള്ളത്തിന്‍റെ ഒഴുക്ക് തടസപ്പെട്ടതാണ് ടൗണിലെ വെള്ളപ്പൊക്കത്തിന് ഇടയാക്കുന്നത്. റോഡിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി സ്വീകരിക്കാൻ അധികൃതർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

District News

ലഹരിക്കെതിരേ സന്ദേശം നല്‍കി വിദ്യാര്‍ഥികള്‍

എടക്കര: മാനന്തവാടി രൂപതാ കോര്‍പറേറ്റ് എഡ്യുക്കേഷണല്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ 26 വരെ നടത്തുന്ന "ബിയോണ്ട് ദി ബസ്' ലഹരിവിരുദ്ധ മാസാചരണത്തിന്‍റെ ഭാഗമായി മണിമൂളി ക്രൈസ്റ്റ് കിംഗ് ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ നോ ഡ്രഗ്സ് എന്ന സന്ദേശം ഉള്‍ക്കൊള്ളുന്ന ഹ്യൂമന്‍ ഫോമേഷന്‍ സംഘടിപ്പിച്ചു.

വിദ്യാര്‍ഥികള്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ അണിനിരന്ന് നോ ഡ്രഗ്സ് എന്ന വാക്കുകള്‍ രൂപപ്പെടുത്തിയാണ് ലഹരിക്കെതിരായ ശക്തമായ സന്ദേശം സമൂഹത്തിന് നല്‍കിയത്. സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ടി.ജെ. റോബി, അധ്യാപകരായ സന്തോഷ് ,ആല്‍ബിന്‍, ഗീതു, ലിബിന, ജിന്റിഷ, ഡില്‍ന, സിസ്റ്റര്‍ ലിന്‍സി, നൈസ് മോള്‍, ഷാനി എന്നിവര്‍ പ്രസംഗിച്ചു.
ശം നല്‍കി വിദ്യാര്‍ഥികള്‍

District News

എന്നുതീരും തൊള്ളായിരംകണ്ടിയിലെ വിലക്ക്?

മേപ്പാടി: എട്ടുപേരുടെ മരണത്തിനിടയാക്കിയ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ തൊള്ളായിരംകണ്ടിയില്‍ വിനോദസഞ്ചാരത്തിന് ജില്ലാ ദുരന്തനിവാരണ അഥോററ്റി ഏര്‍പ്പെടുത്തിയ വിലക്ക് അനേകം ആളുകളെ പ്രയാസത്തിലാക്കി.

വിലക്ക് എപ്പോള്‍ പിന്‍വലിക്കുമെന്ന് ഉറ്റുനോക്കുകയാണ് പ്രദേശത്തെ ടാക്‌സി ഡ്രൈവര്‍മാരും മറ്റു തൊഴിലാളികളും വ്യാപാരികളും. കള്ളാടി മീനാക്ഷി പാലത്തിന് സമീപം മണ്ണിഞ്ഞ ജൂലൈ ഏഴിന് ബാധകമാക്കിയതാണ് തൊള്ളായിരംകണ്ടിയില്‍ വിനോദസഞ്ചാര വിലക്ക്. രണ്ട് കണ്ണാടിപ്പാലങ്ങള്‍, അനുബന്ധ സംരംഭങ്ങള്‍, 20 ഓളം റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന 300ല്‍പരം തൊഴിലാളികള്‍ ഇവിടെയുണ്ട്.

തൊള്ളായിരംകണ്ടിയിലേക്ക് ഓഫ്‌റോഡ് സര്‍വീസ് നടത്തുന്ന ടാക്‌സി ജീപ്പുകളിലെ തൊഴിലാളികള്‍ പുറമേ. ഇവരെല്ലാം വരുമാനം നിലച്ച് ദൈനംദിന ജീവിതത്തിന് പ്രയാസപ്പെടുകയാണ്. ദുരന്തം നടന്നതിന്‍റെ സമീപ പ്രദേശമായതിനാലാണ് തൊള്ളായിരംകണ്ടിയില്‍ സഞ്ചാരികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

മണ്ണിടിച്ചിലില്‍ മീനാക്ഷി പാലത്തിന് ബലക്ഷയം ഉണ്ടായോ എന്ന സംശയവും ഇതിനിടയാക്കി. കൈവരികള്‍ക്ക് കേടുപാടുകളുണ്ടായി എന്നതൊഴിച്ചാല്‍ പാലത്തിന് ബലക്ഷയമില്ലെന്നാണ് പരിശോധനയില്‍ കണ്ടത്.

അടിഞ്ഞ മണ്ണ് നീക്കിയ മുറയ്ക്ക് പാലത്തിലൂടെ സ്വകാര്യ വാഹനങ്ങള്‍, വിദ്യാര്‍ഥികളെകൊണ്ടുപോകുന്ന കെഎസ്ആര്‍ടിസി ബസുകള്‍, സൂചിപ്പാറ, അട്ടമല എന്നിവിടങ്ങളിലേക്കുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങള്‍ എന്നിവ കടത്തിവിടുന്നുണ്ട്. എന്നാല്‍ ദുരന്തം നേരിട്ടുബാധിക്കാത്ത തൊള്ളായിരം കണ്ടിയിലെ വിലക്ക് തുടരുകയാണ്.
നൂറുകണക്കിന് ആളുകളുടെ ജീവിതമാര്‍ഗം മുടങ്ങിയ സാഹചര്യത്തില്‍ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കണമെന്ന ആവശ്യം ശക്തമാണ്.

District News

പുല്‍പ്പള്ളി സിഎച്ച്‌സി‍യുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണമെന്ന് ആവശ്യം

പുല്‍പ്പള്ളി: സാമൂഹികാരോഗ്യകേന്ദ്രത്തിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമായി.

ചികിത്സാസംവിധാനങ്ങള്‍ ഉണ്ടായിട്ടും അപകടങ്ങളില്‍ പരിക്കേറ്റും മറ്റും എത്തുന്നവരെ താലൂക്ക് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുന്ന സാഹചര്യത്തിലാണിത്.

എക്‌സറേ യൂണിറ്റ്, ലബോറട്ടറി, ഓപ്പറേഷന്‍ തിയറ്റര്‍, പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് ഹോം കെയര്‍, ഡെന്‍റല്‍ ക്ലിനിക്, സായാഹ്ന ഒപി, സ്പീച്ച് തെറാപ്പി, സൈക്കോ തെറാപ്പി, ഫിസിയോ തെറാപ്പി, ഓഫ് താമോളജി, കൗമാരക്കാര്‍ക്ക് കൗണ്‍സലിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ആശുപത്രിയിലുണ്ട്. ഡോക്ടര്‍മാരും താത്കാലിക ജീവനക്കാരും അടക്കം 80 ഓളം പേരാണ് ഇവിടെ സേവനം ചെയ്യുന്നത്. പ്രതിമാസം 70 ലക്ഷത്തോളം രൂപയാണ് ആശുപത്രി പ്രവര്‍ത്തത്തിന് ചെലവ്. വാര്‍ഡില്‍ കിടത്തി ചികിത്സയ്ക്ക് സൗകര്യമുണ്ടെങ്കിലും പലപ്പോഴും കിടക്കകളില്‍ അധികവും കാലിയാണ്. ദിവസം ശരാശരി 500 രോഗികളാണ് ഒപിയില്‍ ചികിത്സ തേടുന്നത്. ഇവരില്‍ പലരും തൃപ്തിയോടെയല്ല മടങ്ങുന്നത്. സിഎച്ച്‌സിയില്‍ രാത്രി സേവനം പരിമിതമാണ്. ആശുപത്രി പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് ഉത്തരവാദപ്പട്ടവര്‍ അടിയന്തരമായി ഇടപെണമെന്നാണ് ജനങ്ങളുടെ ആവശ്യം.

District News

തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്തു

കല്‍പ്പറ്റ: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്‍റെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ടിക്കറ്റിന്‍റെ ജില്ലാതല പ്രകാശനവും ആദ്യ വില്‍പനയും കൃഷി മന്ത്രി ടി. സിദ്ദിഖ് നിര്‍വഹിച്ചു. സംസ്ഥാനത്തിന്‍റെ സാമ്പത്തിക വികസനത്തിന് വലിയ സംഭാവന നല്‍കുന്നതിനൊപ്പം സമൂഹത്തിലെ അവശരായ വലിയൊരു വിഭാഗത്തിന് കൈത്താങ്ങാണ് സംസ്ഥാന ഭാഗ്യക്കുറിയെന്ന് അദ്ദേഹം പറഞ്ഞു.

കളക്ടറേറ്റ് ആസൂത്രണ ഭവന്‍ പഴശിഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ചന്ദ്രിക കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ എസ്. സൗമ്യ, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ സി.എസ്. രജനി, അസിസ്റ്റന്‍റ് ജില്ലാ ലോട്ടറി ഓഫീസര്‍ പി.കെ. അനീഷ്, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ സി.ബി. സന്ദേശ്, കേരള സ്റ്റേറ്റ് ലോട്ടറി ഏജന്‍റ്സ് ആന്‍ഡ് സെല്ലേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.ആര്‍. ജയപ്രകാശ്, ലോട്ടറി സംഘടനാ നേതാക്കളായ ടി.എസ്. സുരേഷ്, ഷിബു പോള്‍, എം.എ. ജോസഫ്, സന്തോഷ് ജി. നായര്‍, പി.കെ. സുബൈര്‍, എസ്.പി. രാജവര്‍മന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന ഭാഗ്യക്കുറി ചരിത്രത്തിലെ ഉയര്‍ന്ന സമ്മാനത്തുകയാണ് ഓണം ബമ്പര്‍ വിജയിയെ കാത്തിരിക്കുന്നത്. 30 കോടി രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. സെപ്റ്റംബര്‍ 26നാണ് നറുക്കെടുപ്പ്.

District News

"ലഹരിവിമുക്തം എന്‍റെ കബനിഗിരി’ കാന്പയിൻ തുടങ്ങി

പുൽപ്പള്ളി: കബനിഗിരി നിർമല സ്കൂളിന്‍റെ നേതൃത്വത്തിൽ "ലഹരിവിമുക്തം എന്‍റെ കബനിഗിരി’ കാന്പയിൻ തുടങ്ങി. മാനേജർ ഫാ. ജോണി കല്ലുപുര ഉദ്ഘാടനം ചെയ്തു.
\

കാന്പയിനിന്‍റെ ഭാഗമായി ടൗണിലും വീടുകളിലും വാഹനങ്ങളിലും പതിക്കുന്നതിന് തയാറാക്കിയ സ്റ്റിക്കറിന്‍റെ വിതരണോദ്ഘാടനം മുള്ളൻകൊല്ലി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷിനു കച്ചിറയിൽ നിർവഹിച്ചു. മാനന്തവാടി രൂപത കോർപേറേറ്റ് വിദ്യാഭ്യാസ ഏജൻസി നടപ്പാക്കുന്ന "ബിയോണ്ട് ദ ബസ്’ ലഹരിവിരുദ്ധ പരിപാടിയുടെ ലോഗോ എസ്ഐ ബെന്നി തോമസ് പ്രകാശനം ചെയ്തു. സെന്‍റ് മേരീസ് യുപി സ്കൂൾ ഹെഡ്മിസ്ട്രസ് ജെയ്മോൾ തോമസ്, ഹൈസ്കൂൾ ഹെഡ് മാസ്റ്റർ എ.ടി. ഷാജി, എംപിടിഎ പ്രസിഡന്‍റ് സോജി തോമസ്, അധ്യാപകരായ ഷിജി തോമസ്, എം.ടി. ബിനു, എം.എം. ആന്‍റണി, ജോമറ്റ് മാത്യു, മുൻ കായികാധ്യാപകൻ പി.ജെ. ജോണ്‍സണ്‍, പിടിഎ അംഗം സിജോ തുടങ്ങിയവർ നേതൃത്വം നൽകി. ടൂർണമെന്‍റുകൾ, ബോധവത്കരണം, സർവേ, സ്ക്വാഡ് രൂപീകരണം തുടങ്ങിയ പരിപാടികളും രക്ഷിതാക്കൾ, പരിസരവാസികൾ, വ്യാപാരികൾ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തി നടത്തുന്ന കാന്പയിനിന്‍റെ ഭാഗമാണ്.

District News

കാലാവസ്ഥാവ്യതിയാനം: പ്രതിസന്ധിയില്‍ നെല്‍ക്കര്‍ഷകര്‍

മാനന്തവാടി: കാലാവസ്ഥാവ്യതിയാനം ജില്ലയിലെ നെല്‍ക്കര്‍ഷകരെ പ്രതിസന്ധിയിലാക്കി. മതിയായ അളവിലുള്ള മഴയുടെ അഭാവത്തില്‍ നഞ്ചക്കൃഷി സയമബന്ധിതായി ഇറക്കാന്‍ കഴിയാതെ വിഷമിക്കുകയാണ് കൃഷിക്കാര്‍.

മുന്‍ വര്‍ഷങ്ങളില്‍ ജൂണ്‍-ജൂലൈയോടെ നാട്ടിപ്പണി പൂര്‍ത്തിയായിരുന്നു. ഇത്തവണ കൃഷിപ്പണികള്‍ പാടെ താളംതെറ്റി. നഞ്ചക്കൃഷിയിറക്കുന്ന വയലുകളില്‍ പലേടത്തും ഞാറ്റടിക്ക് ഒരാഴ്ച മുമ്പാണ് വിത്തേറ് നടത്തിയത്.

നഞ്ചക്കൃഷിയിറക്കാന്‍ വൈകുന്നത് വരുന്ന പുഞ്ചക്കൃഷിയെയും ബാധിക്കുമെന്ന ആശങ്കയിലാണ് കര്‍ഷകര്‍. സമയബന്ധിതമായി പണികള്‍ തീര്‍ന്നില്ലെങ്കില്‍ വിളവെടുപ്പ് വൈകും. അടുത്ത കൃഷിക്കുള്ള സമയം തെറ്റും. ഇത് വലിയ സാമ്പത്തികനഷ്ടത്തിന് കാരണമാകുമെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

District News

തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ വിതരണം ചെയ്യണം: കെഎസ്ഇബി പെന്‍ഷനേഴ്‌സ് കൂട്ടായ്മ

കല്‍പ്പറ്റ: തടഞ്ഞുവച്ച ആനുകൂല്യങ്ങള്‍ അടിയന്തരമായി വിതരണം ചെയ്യണമെന്ന് കെഎസ്ഇബി പെന്‍ഷനേഴ്‌സ് കൂട്ടായ്മ ജില്ലാ സമ്മേളനം ഇലക്ട്രിസിറ്റി ബോര്‍ഡ് അധികൃതരോട് ആവശ്യപ്പെട്ടു.

ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ക്ക് വൈദ്യുതി നിയമത്തിന്‍റെയും കരാറുകളുടെയും പരിരക്ഷയുണ്ടെന്നിരിക്കേ മാനേജ്‌മെന്‍റ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമ്മേളനം കുറ്റപ്പെടുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്‍റ് കെ.യു. ജോര്‍ജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ജോസഫ് കളരിമുറി മുഖ്യപ്രഭാഷണം നടത്തി. ഉത്തരമേഖല കാമ്പയിന്‍ കമ്മിറ്റി കണ്‍വീനര്‍ കെ. വിജയന്‍, സംസ്ഥാന-ജില്ലാ ഭാരവാഹികളായ സജി ജോര്‍ജ്, രാമന്‍ നമ്പൂതിരി, കെ.എം. ജംഹര്‍, പി.ജെ. ശിവദാസന്‍, പി. ഫൈസല്‍, ബിജു ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി.പി. കുര്യാക്കോസ്(രക്ഷാധികാരി),സജി ജോര്‍ജ് (പ്രസിഡന്‍റ്),ടി.ജി. ഷാജു (സെക്രട്ടറി), എസ്. ദേവദാസ്(ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു.

District News

മെഡിക്കല്‍ കോളജ് മടക്കിമലയില്‍ നിര്‍മിക്കണം: വയനാട് വികസന സമിതി

കല്‍പ്പറ്റ: ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മടക്കിമലയില്‍ സൗജന്യമായി ലഭ്യമാകുന്ന സ്ഥലത്ത് നിര്‍മിക്കണമെന്ന് വയനാട് വികസന സമിതി ജനറല്‍ ബോഡി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
\

കള്ളാടിയില്‍ തുരങ്കപാത നിര്‍മാണവുമായി ബന്ധപ്പെട്ട അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചു. വുഡ്‌ലാന്‍ഡ് ഓഡിറ്റോറിയത്തില്‍ ഡോ. പി. ലക്ഷ്മണന്‍ ഉദ്ഘാടനം ചെയ്തു.

ബി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു. കെ.പി. സ്വതന്ത്ര, പി.പി. ഷൈജല്‍, മാടായി ലത്തീഫ് ,നിജില്‍ ചുണ്ട, കെ.ജി. രണരാജന്‍, ഗോപാലന്‍ പുഴമുടി, എം. ഹബീബ് റഹ്മാന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ബി. രാധാകൃഷ്ണപിള്ള (ചെയര്‍മാന്‍), വി.പി. വര്‍ക്കി, കെ.പി. സ്വതന്ത്ര (വൈസ് ചെയര്‍പേഴ്‌സണ്‍മാര്‍), പി.പി. ഷൈജല്‍ (ജനറല്‍ സെക്രട്ടറി), ലത്തീഫ്(ജോയിന്റ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

District News

വയനാടിന്‍റെ അയൽപക്കത്ത് വിരിയുന്നത് പൂക്കൾ മാത്രമല്ല, മികച്ച വരുമാനവും

സുൽത്താൻ ബത്തേരി: വയനാട് വന്യജീവി സങ്കേതവും നാഗർഹോൾ കടുവാ സങ്കേതവും പിന്നിട്ട് കർണാടകയുടെ അതിർത്തി ഗ്രാമങ്ങളിലേക്ക് എത്തിച്ചേരുന്പോൾ നമ്മെ വരവേൽക്കുന്നത് പൂക്കൾ പരവതാനി വിരിച്ച കർണാടകയിലെ ഗ്രാമങ്ങളാണ്. മധൂർ, കക്കൽത്തുണ്ടി, ഗുണ്ടൽപേട്ട്, അങ്കള, ബേഗൂർ തുടങ്ങി ചെറുഗ്രാമങ്ങൾ. ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ ഇവിടം മറ്റൊരു ലോകമായി മാറും. കണ്ണെത്താദൂരത്തോളം മഞ്ഞയും ഓറഞ്ചും ചുവപ്പും വെള്ളയും വയലറ്റും നിറഞ്ഞ പൂപ്പാടങ്ങൾ. കാറ്റിൽ തലോടുന്ന സൂര്യകാന്തിപ്പൂക്കളും ചെണ്ടുമല്ലിപ്പൂക്കളും ഈ ഗ്രാമങ്ങളുടെ സാന്പത്തിക നട്ടെല്ലാണ്.

കാലവർഷം മുന്നിൽ കണ്ട് ആരംഭിക്കുന്ന ഒരുക്കങ്ങൾ

വർഷത്തിൽ ഒരിക്കൽ നടക്കുന്ന ഈ പൂക്കാലത്തിനായി കർഷകരുടെ മാസങ്ങൾക്കുമുന്പേയുള്ള തയാറെടുപ്പുകളുണ്ട്. വയനാട്ടിൽ കാലവർഷം ആരംഭിക്കുമെന്ന സൂചന ലഭിച്ചാൽ മേയ് അവസാനവാരത്തോടെ പച്ചക്കറികളും ധാന്യവിളകളും മാറ്റിവച്ച് ഭൂരിഭാഗം കർഷകരും പൂകൃഷിയിലേക്ക് തിരിയും. മഴ കുറവുള്ള ഈ മേഖലയിലെ കാലാവസ്ഥയും മണ്ണിന്‍റെ സ്വഭാവവും ജലസേചന സൗകര്യങ്ങളും പൂകൃഷിക്ക് അനുകൂലമാണെന്നതാണ് പ്രധാന കാരണം.

ചെണ്ടുമല്ലി നിറങ്ങൾക്കും വ്യവസായത്തിനും

ഗുണ്ടൽപേട്ട് മേഖലയിലെ പൂകൃഷിയിൽ ഏറ്റവും വലിയ വിഹിതം ചെണ്ടുമല്ലിക്കാണ്. മഞ്ഞ, ഓറഞ്ച്, നിറങ്ങളിലുള്ള ചെണ്ടുമല്ലികൾ ഏക്കറുകണക്കിന് കൃഷി ചെയ്യപ്പെടുന്നു. കേരളത്തിലെ ഓണാഘോഷങ്ങൾക്ക് ആവശ്യമായ പൂക്കളിൽ ഈ മേഖലയുടെ പങ്ക് വളരെ വലുതാണ്.

മേയ് മാസത്തിൽ വിത്തുകൾ പാകും. കാളകളെ ഉപയോഗിച്ച് ഉഴുതുമറിച്ച വയലുകൾ പിന്നീട് ട്രാക്ടറുകൾ ഉപയോഗിച്ച് നിരപ്പാക്കും. ജൂണിൽ തൈകൾ നടും. അരമീറ്റർ അകലത്തിൽ നടുന്നതിലൂടെ വളർച്ചയും വായുസഞ്ചാരവും ഉറപ്പാക്കുന്നു. വിത്ത്, ജൈവവളം, രാസവളം, കീടനാശിനി എന്നിവ കർഷക സഹകരണ സംഘങ്ങൾ മുഖേന ലഭ്യമാക്കുന്നു. 60 മുതൽ 90 ദിവസത്തിനുള്ളിൽ വിളവെടുപ്പ് ആരംഭിക്കും. ഒരു ചെടിയിൽ നിന്ന് പലതവണ പൂക്കൾ ശേഖരിക്കാൻ കഴിയുന്നതിനാൽ തുടർച്ചയായി വരുമാനം ലഭിക്കും.

ജലസേചനം വളരെ കുറച്ച് മതി എന്നതാണ് ചെണ്ടുമല്ലിയുടെ പ്രധാന പ്രത്യേകത. മഴ കുറഞ്ഞ പ്രദേശമായതിനാൽ ഇത് കർഷകർക്ക് വലിയ ആശ്വാസമാണ്. വിപണിയിൽ കിലോയ്ക്ക് 10 മുതൽ 13 രൂപവരെ വില ലഭിക്കുന്ന പൂക്കൾ സഹകരണ സംഘങ്ങളും ശേഖരിക്കുന്നു. ചില വലിയ പെയിന്‍റ് കന്പനികളും കരാർ കൃഷിരീതിയിൽ വിത്തും വളവും ിതരണം ചെയ്ത് വിളവെടുപ്പിന് ശേഷം പൂക്കൾ നേരിട്ട് ശേഖരിക്കാറുണ്ട്.

സൂര്യകാന്തി എണ്ണയ്ക്കായുള്ള സ്വർണവിള

ഗുണ്ടൽപേട്ട് മേഖലയിലെ ഏറ്റവും ശ്രദ്ധേയമായ ൃഷികളിലൊന്നാണ് സൂര്യകാന്തി. കാറ്റിന്‍റെ ദിശയും സൂര്യപ്രകാശവും കണക്കിലെടുത്താണ് വയലുകളിൽ നിരകളായി തൈകൾ നടുന്നത്. നല്ല നീർവാർച്ചയുള്ള മണ്ണിലാണ് മികച്ച വിളവ് ലഭിക്കുന്നത്. വിത്ത് മുളപ്പിച്ച് ഏകദേശം 20 മുതൽ 25 ദിവസം പ്രായമായ തൈകളാണ് കൃഷിയിടത്തിൽ മാറ്റിനടുന്നത്. അരമീറ്റർ അകലത്തിൽ ചെടികൾ ക്രമീകരിക്കും. ആദ്യഘട്ടത്തിൽ രണ്ടോ മൂന്നോ തവണ കളനീക്കം നടത്തണം. ജലസേചന സൗകര്യമുള്ള സ്ഥലങ്ങളിൽ ആവശ്യത്തിന് മാത്രം വെള്ളം നൽകും. അധിക ജലസേചനം ഒഴിവാക്കുന്നതാണ് മികച്ച വിളവിന് സഹായകരമെന്ന് കർഷകർ പറയുന്നു.

നട്ടശേഷം 40-45 ദിവസം പിന്നിടുന്പോൾ പൂക്കൾ വിരിയാൻ തുടങ്ങും. പൂർണമായി വിരിഞ്ഞ പൂക്കൾ ഏകദേശം 15 ദിവസം ചെടികളിൽ തന്നെ നിർത്തി സ്വാഭാവികമായി ഉണങ്ങാൻ അനുവദിക്കും. തുടർന്ന് പൂത്തലകൾ മുറിച്ചെടുത്ത് വിത്തുകൾ വേർതിരിക്കും. റൈസ് മില്ലുകളിലെ പ്രത്യേക യന്ത്രങ്ങൾ ഉപയോഗിച്ചാണ് വിത്ത് ശുദ്ധീകരിക്കുന്നത്.

ഒരു ഏക്കറിൽ നിന്ന് ശരാശരി 200 മുതൽ 300 കിലോഗ്രാം വരെ വിത്ത് ലഭിക്കും.വിപണിയിൽ കിലോയ്ക്ക് ഏകദേശം 50 രൂപവരെ കർഷകർക്ക് ലഭിക്കുന്നു. നാല് കിലോഗ്രാം വിത്തിൽ നിന്ന് ഒരു കിലോഗ്രാം സൂര്യകാന്തി എണ്ണ ഉത്പാദിപ്പിക്കാം. പ്രാദേശിക വിപണിയിൽ ഒരു കിലോഗ്രാം സൂര്യകാന്തി എണ്ണയ്ക്ക് 300 രൂപയോളം വില ലഭിക്കുന്നുണ്ട്. കുറഞ്ഞ പരിപാലനച്ചെലവാണ് സൂര്യകാന്തി കൃഷിയുടെ നേട്ടം. മറ്റ് എണ്ണവിളകളെ അപേക്ഷിച്ച് രോഗബാധയും കീടശല്യവും കുറവായതിനാലാണ് ഉത്പാദനച്ചെലവ് കുറഞ്ഞിരിക്കുന്നത്.

വാടാമുല്ലയ്ക്കും ആവശ്യക്കാരേറെ

ചെണ്ടുമല്ലിക്കൊപ്പം വെള്ളയും വയലറ്റും നിറങ്ങളിലുള്ള വാടാമുല്ലയും കർഷകർ വ്യാപകമായി കൃഷി ചെയ്യുന്നു. വിവാഹങ്ങൾ, ആഘോഷങ്ങൾ, ക്ഷേത്രോത്സവങ്ങൾ, അലങ്കാര ആവശ്യങ്ങൾ എന്നിവയ്ക്കായി ഈ പൂക്കൾക്ക് ആവശ്യക്കാരേറെയാണ്. കേരളത്തിലേക്കും തമിഴ്നാട്ടിലേക്കും പ്രതിദിനം ലോറിയുകളിലാണ് പൂക്കൾ എത്തിക്കുന്നത്. ഓണക്കാലത്ത് വ്യാപാരികൾ നേരിട്ടെത്തി പൂക്കൾ വാങ്ങുന്നത് ഈ മേഖലയിലെ പതിവ് കാഴ്ചയാണ്. പൂക്കളുടെ ഗുണനിലവാരമനുസരിച്ച് വിലയിലും വ്യത്യാസമുണ്ടാകും.

പൂക്കൾ വിരിയുന്പോൾ ഉണരുന്ന ഗ്രാമങ്ങൾ

വർഷം മുഴുവൻ വലിയ വരുമാനമില്ലാത്ത നിരവധി കുടുംബങ്ങൾക്ക് ഈ ജൂലൈ, ഓഗസ്റ്റ് മാസത്തെ പൂക്കാലമാണ് പ്രധാന വരുമാന്രോതസ്. പ്രകൃതിയുടെ നിറങ്ങൾ മാത്രം അല്ല, പ്രതീക്ഷയും അധ്വാനവും ചേർന്നാണ് ഈ ഗ്രാമങ്ങൾ ഓരോ വർഷവും പൂക്കളെ വിളയിക്കുന്നത്. വയനാടിന്‍റെ അതിർത്തിയോട് ചേർന്നുകിടക്കുന്ന ഈ കർണാടക ഗ്രാമങ്ങൾ തെളിയിക്കുന്നത് കാലാവസ്ഥയും വിപണിയും കൃത്യമായി മനസിലാക്കി കൃഷിരീതി മാറ്റിയാൽ മികച്ച വരുമാനം നേടാമെന്ന സത്യമാണ്. കുറഞ്ഞ ജലലഭ്യതയിലും മികച് ആസൂത്രണത്തിലൂടെ പൂകൃഷിയെ വരുമാനവിളയാക്കി മാറ്റിയ ഇവരുടെ മാതൃക കേരളത്തിലെ കർഷകർക്കും പ്രചോദനമാകുന്ന ഒന്നാണ്.

District News

പടമല പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ തുടങ്ങി

മാനന്തവാടി: പടമല സെന്‍റ് അല്‍ഫോന്‍സപള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ തുടങ്ങി.

വികാരി ഫാ. ജിമ്മി ഓലിക്കല്‍ കൊടിയേറ്റി. തിരുനാള്‍ ദിനങ്ങളില്‍ രാവിലെ 6.30ന് വിശുദ്ധ കുര്‍ബാനയും നൊവേനയും ഉണ്ടാകും.

പ്രധാന തിരുനാള്‍ ദിവസമായ 26ന് രാവിലെ ഒമ്പതിന് വട്ടത്തുവയല്‍ അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു വയലാമണ്ണില്‍ വിശുദ്ധ കുര്‍ബാനയില്‍ കാര്‍മികനാകും. നൊവേന, ലദീഞ്ഞ്, നേര്‍ച്ചഭക്ഷണ വിതരണം എന്നിവ ഉണ്ടാകും.

District News

നൂറുദിന കര്‍മ പരിപാടിയില്‍ പതിനായിരം പേര്‍ക്ക് പട്ടയം: മന്ത്രി എ.പി. അനില്‍കുമാര്‍

വെള്ളമുണ്ട: സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ പതിനായിരത്തോളം പേര്‍ക്ക് പട്ടയം നല്‍കുമെന്നും ഭൂമി തരംമാറ്റുന്നതിനുള്ള 25,000 അപേക്ഷകള്‍ തീര്‍പ്പാക്കുമെന്നും റവന്യു മന്ത്രി എ.പി. അനില്‍കുമാര്‍.

വാളാരംകുന്ന് ഉന്നതിയിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് നിര്‍മിച്ച 27 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ കാരണങ്ങളാല്‍ പട്ടയം നിഷേധിക്കപ്പെട്ടവരുടെ പ്രശ്‌നങ്ങള്‍ എത്രയുംവേഗം പരിഹരിക്കും.ജില്ലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി പറഞ്ഞു.

കൃഷി മന്ത്രി അഡ്വ. ടി. സിദ്ദഖ് വീടുകളുടെ രേഖകള്‍ കൈമാറി.ഉഷ വിജയന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ, സബ് കളക്ടര്‍ അതുല്‍ സാഗര്‍, മാനന്തവാടി ബ്ലോക്ക് പഞ്ചായത് പ്രസിഡന്‍റ് മീനാക്ഷി രാമന്‍, വൈസ് പ്രസിഡന്‍റ് സി.പി. മൊയ്തീന്‍ ഹാജി, പഞ്ചായത്ത് പ്രസിഡന്‍റ് ടി.എം. ഖമര്‍ ലൈല, ജില്ലാ പഞ്ചായത്ത് മരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സല്‍മ മോയിന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുഫീദ തെസ്‌നി തുടങ്ങിയവര്‍ പങ്കെടുത്തു.

2018-19ലെ മഴക്കെടുതിയെത്തുടര്‍ന്ന് വാളാരംകുന്ന് ഉ്ന്നതി സന്ദര്‍ശിച്ച വിദഗ്ധ സമിതി 82 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ശിപാര്‍ശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ആസൂത്രണം ചെയ്തതാണ് പുനരധിവാസ പദ്ധതി. ആദ്യഘട്ടത്തില്‍ നിര്‍മിച്ച വീടുകളുടെ കൈമാറ്റമാണ് നടത്തിയത്. നിര്‍മിതി കേന്ദ്രത്തിനായിരുന്നു നിര്‍മാണച്ചുമതല. 30 വീടുകളുടെ നിര്‍മാണം പുരോഗമിക്കുകയാണ്.

ഭൂമി വാങ്ങുന്നതിനും വീട് നിര്‍മിക്കുന്നതിനും 10 ലക്ഷം രൂപ വീതം റവന്യു വകുപ്പും രണ്ട് ലക്ഷം രൂപ വീതം പട്ടികവര്‍ഗ വികസന വകുപ്പും ചെലവഴിച്ചു.

District News

കെ.എം. ഫ്രാൻസിസ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി

മാനന്തവാടി: ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയായി കെ.എം. ഫ്രാൻസിസിനെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ: കെ.ആർ. ജിതിൻ (പ്രസിഡന്‍റ്), സാന്ദ്ര രവീന്ദ്രൻ (ട്രഷറർ), ടി.പി. ഋതുശോഭ്, വി.ബി. ബബീഷ്, കെ.കെ. ഇസ്മായിൽ (വൈസ് പ്രസിഡന്‍റുമാർ),ജോബിസണ്‍ ജയിംസ്, അർജുൻ ഗോപാൽ, പി. ജംഷിദ് (ജോയിന്‍റ് സെക്രട്ടറിമാർ), കെ.എസ്. ഹരിശങ്കർ, കെ.വി. അനീഷ് (സെക്രട്ടേറിയറ്റ് അംഗങ്ങൾ). ജില്ലാ പഞ്ചായത്ത് അംഗവും സിപിഎം മാനന്തവാടി ഏരിയ കമ്മിറ്റി അംഗവുമാണ് കെ.ആർ. ജിതിൻ, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്‍റും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമാണ് കെ.എം. ഫ്രാൻസിസ്. സാന്ദ്ര രവീന്ദ്രൻ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ "ഹൃദയപൂർവം’ എന്ന പേരിൽ നടത്തുന്ന പൊതിച്ചോർ വിതരണ പദ്ധതി തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക, വയനാട് തുരങ്കപാതയും പടിഞ്ഞാറത്തറ-പൂഴിത്തോട് ചുരം ബദൽ പാതയും യാഥാർഥ്യമാക്കുക, മെഡിക്കൽ കോളജ് പദ്ധതി അട്ടിമറിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക, ജില്ലയിലെ വിനോദസഞ്ചാരസാധ്യതൾ ഉപയോഗപ്പെടുത്തുന്നതിന് പദ്ധതികൾ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമ്മേളനം ഉന്നയിച്ചു. ജില്ലാ കമ്മിറ്റി പ്രസിദ്ധീകരിച്ച സുവനീർ വി. വസീഫ് പ്രകാശനം ചെയ്തു.

District News

"കൂട്’ പദ്ധതി: വീടുകളുടെ ശിലാസ്ഥാപനം നടത്തി

സുല്‍ത്താന്‍ ബത്തേരി: മലബാര്‍ ഭദ്രാസനം "കൂട്’ ജീവകാരുണ്യ പദ്ധതിയില്‍ താളൂരില്‍ നിര്‍മിക്കുന്ന നാല് വീടുകളുടെ ശിലാസ്ഥാപനം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മോര്‍ സ്തേഫാനോസ് നിര്‍വഹിച്ചു. സഭാ, ഭദ്രാസന, ഇടവക പ്രതിനിധികളും നാട്ടുകാരും പങ്കെടുത്തു.

താളൂര്‍ സെന്‍റ് മേരീസ് ഇടവകാംഗം ആടുപാറപുത്തന്‍പുരയില്‍ ബൈജുവും കുടുംബവും മുയല്‍വയലില്‍ സൗജന്യമായി നല്‍കിയ സ്ഥലത്താണ് ഭവനങ്ങള്‍ നിര്‍മിക്കുന്നത്.

District News

ധന്യന്‍ മാര്‍ ഇവാനിയോസിന്‍റെ ഓര്‍മപ്പെരുന്നാള്‍ ആഘോഷിച്ചു

ഉപ്പട്ടി: ധന്യന്‍ മാര്‍ ഇവാനിയോസിന്‍റെ 73-ാമത് ഓര്‍മപ്പെരുന്നാള്‍ സെന്‍റ് ജോര്‍ജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു.
മേഖലയിലെ വിവിധ ഇടവകകളില്‍നിന്നുള്ള വിശ്വാസികള്‍ അത്തിക്കുന്നില്‍നിന്നു പദയാത്രയായി ഉപ്പട്ടി പള്ളിയില്‍ എത്തി.

തുടര്‍ന്നു നടന്ന ചടങ്ങില്‍ തിരുവല്ല അതിഭദ്രാസനത്തിലെ ഫാ. ചെറിയാന്‍ കുരിശുമൂട്ടില്‍ അനുസ്മരണ പ്രഭാഷണം നടത്തി.

പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. യെല്‍ദോ കെ. ജോണ്‍ പ്രസംഗിച്ചു. ഭക്തസംഘടനകള്‍ നടത്തിയ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാന വിതരണം നടത്തി. ആരാധനാവര്‍ഷ ക്ലാസ് നടന്നു. പ്രോട്ടോ വികാരി ഫാ. വര്‍ഗീസ് കൊല്ലമാവുടിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു.

District News

സെമിനാര്‍ സംഘടിപ്പിച്ചു

മീനങ്ങാടി: എയിംസ്‌വേ ഡെവലപ്‌മെന്‍റ് സൊസൈറ്റിയും ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യയും സംയുക്തമായി കാപ്പിക്കര്‍ഷകര്‍ക്ക് സെമിനാര്‍ സംഘടിപ്പിച്ചു. തച്ചമ്പത്ത് അങ്കണവാടിയില്‍ മീനങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സജീവന്‍ ഉദ്ഘാടനം ചെയ്തു.

സൊസൈറ്റി യൂണിറ്റ് പ്രസിഡന്‍റ് ആനന്ദവല്ലി അധ്യക്ഷത വഹിച്ചു. സൊസൈറ്റി നാഷണല്‍ പ്രസിഡന്‍റ് സന്ദീപ് സെബാസ്റ്റ്യന്‍ മുഖ്യപ്രഭാഷണവും ഹാന്‍ഡ് ഇന്‍ ഹാന്‍ഡ് ഇന്ത്യ അഗ്രിക്കള്‍ച്ചറല്‍ എക്‌സ്‌പേര്‍ട്ട് ഗായത്രി വിഷയാവതരണവും നടത്തി. എയിംസ്‌വേ ഫൗണ്ടേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുപ്രിയ സുരേന്ദ്രന്‍, വാര്‍ഡ് അംഗം സാലി, സൊസൈറ്റി യൂണിറ്റ് ട്രഷറര്‍ ആര്‍. രമ ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു. കാപ്പിക്കൃഷിയിലെ പുതിയ സാങ്കേതിക വിദ്യകള്‍, വിപണന സാധ്യതകള്‍, സര്‍ക്കാര്‍ പദ്ധതികള്‍, സ്ത്രീകള്‍ക്കുള്ള ഉപജീവന പദ്ധതികള്‍ എന്നിവ ചര്‍ച്ച ചെയ്തു.

District News

ചീക്കല്ലൂരില്‍ ചാന്ദ്രദിനം ആഘോഷിച്ചു

ചീക്കല്ലൂര്‍: ശാസ്ത്ര സാഹിത്യ പരിഷത്ത് യൂണിറ്റിലെ ജാനകി ദര്‍ശന യുറീക്ക ബാലവേദിയുടെയും ദര്‍ശന ലൈബ്രറിയുടെയും സംയുക്താഭിമുഖ്യത്തില്‍ ചാന്ദ്രദിനം ആഘോഷിച്ചു.

ക്വിസ് മത്സരം, ഡോക്യുമെന്‍ററി പ്രദര്‍ശനം എന്നിവ നടത്തി. ലൈബ്രറി പ്രസിഡന്‍റ് എം. ശിവന്‍ പള്ളിപ്പാട് അധ്യക്ഷത വഹിച്ചു. ലൈബ്രറി സെക്രട്ടറി പി. ബിജു, യുറീക്ക ബാലവേദി പ്രസിഡന്‍റ് ഋതിക ജയകുമാര്‍, ബാലവേദി കോ ഓര്‍ഡിനേറ്റര്‍ എസ്. ഷീബ, അതുല്‍ എന്നിവര്‍ പ്രസംഗിച്ചു.

പരിഷത്ത് ബാലവേദി സംസ്ഥാന കണ്‍വീനര്‍ കെ. എ. അഭിജിത്ത് നേതൃത്വം നല്‍കിയ ക്വിസ് മത്സരത്തില്‍ ആര്‍. ദേവതീര്‍ഥ, അനാമിക രജീഷ്, ഇ. ആത്മിയ എന്നിവര്‍ യഥാക്രമം ഒന്ന് മുതല്‍ മൂന്നു വരെ സ്ഥാനം നേടി.

District News

വൈഎംസിഎയുടെ 2026-27ലെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നടത്തി


പുല്‍പ്പള്ളി: വൈഎംസിഎ യൂണിറ്റിന്‍റെ 2026-27ലെ പ്രവര്‍ത്തനം, പ്രതിമാസ പ്രാര്‍ഥനാ കുടുംബ സംഗമം, ടിഎസ്ഇ ഇന്‍റര്‍നാഷണല്‍ ക്ലബ്ബിന്‍റെ ഡയാലിസിസ് സഹായധനവിതരണം എന്നിവയുടെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.എസ്. ദിലീപ്കുമാര്‍ നിര്‍വഹിച്ചു. ജിനീഷ് ചീനിക്കുഴി അധ്യക്ഷത വഹിച്ചു.

എസ്‌ഐ പവനന്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. സഹായധന ചെക്ക് ടിഎസ്ഇ ഇന്‍റര്‍നാഷണല്‍ ക്ലബ് പ്രസിഡന്‍റ് മോന്‍സി തോമസ് കൈമാറി. തോമസ് ഒറ്റക്കുന്നേല്‍, ലിയോ ടോം പള്ളത്ത്, അനീഷ് കെ. തോമസ്, വി.ജെ. ലൂക്കോസ്, ജോസ് പുല്‍പ്പള്ളി, ഡോ. അനുമോള്‍ കവളക്കാട്ട്, ഡോ. ജോമോള്‍ ബിനു, സണ്ണി മടക്കിയാങ്കല്‍, സാലി ജോജോ മുണ്ടോക്കുഴി, പ്രകാശ് ജോസഫ്, ജസ്റ്റിന്‍ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

District News

അമ്പലമുകൾ ഫാക്‌ട് ക്വാർട്ടേഴ്സ് വളപ്പിൽ മനുഷ്യന്‍റെ അസ്ഥികൂടം

അമ്പലമുകൾ: അമ്പലമുകൾ ഫാക്‌ട് ക്വാർട്ടേഴ്സ് വളപ്പിൽ നിന്ന് മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി.

കഴിഞ്ഞ ഞായറാഴ്ച ക്വാർട്ടേഴ്സ് പരിസരം വൃത്തിയാക്കുന്നതിനിടെ വൈകിട്ട് 6.30 ഓടെ 305-ാം നമ്പർ ക്വാർട്ടേഴ്‌സിന് സമീപത്ത് മാലിന്യങ്ങൾക്കിടയിൽ നിന്നാണ് കാലപ്പഴക്കം ചെന്ന അസ്ഥികൂടം കണ്ടെത്തിയത്. എസ്റ്റേറ്റ് ഓഫീസർ വിവരമറിയിച്ചതിനെത്തുടർന്ന് അമ്പലമേട് പോലീസ് സ്ഥലത്തെത്തി പരിശോധനകൾ നടത്തി. ഫോറൻസിക് വിഭാഗത്തിന്‍റെ പരിശോധനകൾക്കുശേഷം അസ്ഥികൂടം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി.

ഇതുസംബന്ധിച്ച് അസ്വാഭാവിക മരണത്തിന് പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതേസമയം കണ്ടെടുത്ത അസ്ഥികൂടം മെഡിക്കൽ അനാട്ടമിയുടെ ഭാഗമായി ഉപയോഗിച്ചിരുന്നതാണെന്ന് സൂചനയുണ്ട്. അസ്ഥികൂടത്തിൽ മെറ്റൽ ജോയിന്‍റുകൾ ഉള്ളതായി കണ്ടെത്തിയതായും പഠനാവശ്യത്തിനുശേഷം അസ്ഥികൂടം ഉപേക്ഷിക്കപ്പെട്ടതാകാമെന്നും പറയുന്നുണ്ട്.

District News

ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം: ചികിത്സ തേടിയ വിദ്യാര്‍ഥിനി മരിച്ചു

കൊച്ചി: ട്രെയിന്‍ യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിനി മരിച്ചു. കൊല്ലം പൂതക്കുളം സ്വദേശിനി സ്‌നേഹ(22) ആണ് മരിച്ചത്. മൈസൂരു രാമന്‍ കോളജ് ഒഫ് നഴ്‌സിംഗിലെ അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്.

ഞായറാഴ്ച മൈസൂരുവില്‍ നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ട്രെയിനില്‍ വച്ച് ഡോക്ടറുടെ സേവനം ആവശ്യപ്പെട്ടെങ്കിലും ലഭ്യമായില്ല. ഇതേത്തുടര്‍ന്ന് സ്‌നേഹ എറണാകുളം സൗത്ത് സ്റ്റേഷനില്‍ ഇറങ്ങി സഹായം തേടുകയായിരുന്നു. നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അന്ന് വൈകിട്ടോടെ ആരോഗ്യനില മോശമായി മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

നാട്ടിലേക്ക് മടങ്ങും മുമ്പ് ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് സ്‌നേഹ മൈസൂരുവില്‍ ചികിത്സ തേടിയിരുന്നു. എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ഇന്നലെ വൈകിട്ട് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. സംസ്‌കാരം രാത്രി വീട്ടുവളപ്പില്‍ നടത്തി.

District News

ഇ-പോസ് മെഷീനുകൾ ചതിച്ചു; റേഷൻ വിതരണം സ്തംഭിച്ചു

ഫോർട്ടുകൊച്ചി : ഇ-പോസ് മെഷീനുകൾ പ്രവർത്തനരഹിതമായതിനെതുടർന്ന് റേഷൻ വിതരണം മുടങ്ങിയതോടെ ജനം വലഞ്ഞു. രാവിലെ മുതൽ ഇ-പോസ് മെഷീനുകൾ പ്രവർത്തനരഹിതമായതാണ് റേഷൻ വിതരണ സ്തംഭനത്തിനിടയാക്കിയത് . ഇതേതുടർന്ന് പലയിടങ്ങളിലും റേഷൻ കടയുടമകളും കാർഡുടമകളും തമ്മിൽ തർക്കത്തിനിടയാക്കി.

പലരും കാർഡു പതിക്കാതെ അരി ഉല്പന്നങ്ങൾ ആവശ്യപ്പെട്ടതായും ഇതാണ് തർക്കങ്ങൾക്ക് ഇടയാക്കിയതെന്നും റേഷൻ വ്യാപാരി സംഘടനാ ഭാരവാഹികൾ പറഞ്ഞു.

കഴിഞ്ഞ ആറു മാസത്തിനകം ഇത് മൂന്നാം തവണയാണ് റേഷൻ വിതരണം മുടങ്ങുന്നത്. ഇന്നലെ ഉച്ച കഴിഞ്ഞ് മൂന്നോടെ തകരാർ പരിഹരിച്ചുവെങ്കിലും തുടർന്നും പല മേഖലയിലും ഇ-പോസ് മെഷീനുകൾ മെല്ലെപ്പോക്ക് തുടർന്നു. മാസത്തിന്‍റെ 20 ദിവസം പിന്നിട്ടിട്ടും സംസ്ഥാനത്തെ റേഷൻ വിതരണ തോത്  50 ശതമാനത്തിലും താഴെയാണെന്നാണ് കടയുടമകൾ ചൂണ്ടിക്കാട്ടുന്നത്. ഇടയ്ക്കിടെയുള്ള സ്തംഭനങ്ങൾ കൂടുതൽ പ്രതിസന്ധിക്കിടയാക്കുന്നു.

ഞായറാഴ്ച റേഷൻ കടകൾ അവധിയായതിനാൽ ഇന്നലെ നിരവധിപേർ റേഷൻ വാങ്ങാൻ എത്തിയിരുന്നു. പലരും മണിക്കൂറുകളോളം കാത്തിരുന്നുവെങ്കിലും അരി ലഭിക്കാതെ മടങ്ങി . ഇ- പോസ് മെഷിനും ആധാർ കാർഡ് വിരലടയാള സ്കാനിംഗ് സംവിധാനവും ഒരുമിപ്പിക്കുന്ന സെർവർ ബന്ധം വിച്ഛേദിച്ചതാണ് റേഷൻ വിതരണം സ്തംഭനത്തിനിടയാക്കിയതെന്നാണ് വിശദീകരണം.

District News

കളി കരയിൽ, കാഴ്ച്ചക്കാർ വെള്ളത്തിൽ

ആലുവ: ഫിഫ വേൾഡ് കപ്പ് ഫൈനൽ മത്സരം ഓളപ്പരപ്പിൽ നീന്തിക്കണ്ട് വളാശേരി നീന്തൽ ക്ലബ് അംഗങ്ങൾ. പെരിയാറിന് നടുവിൽ ഒരുക്കിയ പ്രത്യേക സ്ക്രീനിൽ കളി പ്രദർശിപ്പിച്ചപ്പോൾ വെള്ളത്തിൽ നീന്തിയും തുഴഞ്ഞും നിന്നാണ് ക്ലബ് അംഗങ്ങൾ ആസ്വദിച്ചത്.

സൗജന്യ നീന്തൽ പരിശീലകൻ സജി വാളശേരിയുടെ നേതൃത്വത്തിലാണ് നീന്തൽ വിദ്യാർഥികളായിരുന്ന അമ്പതോളം പേർ കളി കണ്ടത്. ഒന്നര മണിക്കൂറിലധികം നേരം എല്ലാവരും പുഴയിൽ ചെലവഴിച്ചു.

District News

ട്രിപ്പ് മുടക്കിയതിന് പിഴ; ജീവനക്കാർക്ക് ഭക്ഷ്യക്കിറ്റ് നൽകി ബസുടമ

അങ്കമാലി : കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി മൂലം നഷ്ടത്തിലായ ആലുവ- മാഞ്ഞാലി റൂട്ടിലെ ലിറ്റിൽ ഫ്ലവർ ബസിന് ഉച്ചസമയത്ത് ട്രിപ്പ് മുടക്കിയതിന്‍റെ പേരിൽ മോട്ടോർ വാഹന വകുപ്പ് നിശ്ചയിച്ച പിഴത്തുക അടയ്ക്കുന്നതിന് പകരം ഇതിനായി സമാഹരിച്ച കൊണ്ട് വിവിധ ബസ് ജീവനക്കാരായ 22 പേർക്ക് ഭക്ഷ്യക്കിറ്റ് നൽകി ബസുടമ. 7500 രൂപയാണ് എംവിഡി പിഴ തുകയായി നിശ്ചയിച്ചിരുന്നത്.

സ്വകാര്യ ബസ് മേഖല പ്രതിസന്ധി നേരിടുമ്പോഴും ഉദ്യോഗസ്ഥരുടെ ഈ രീതിയിലുള്ള നടപടിക്കെതിരെ ഒരു രൂപ ഗൂഗിൾ പേ വഴി നൽകണമെന്ന് ആവശ്യപ്പെട്ട് ബസുടമ ബി. ഒ. ഡേവിസ് സാമൂഹ്യ മാധ്യമങ്ങൾ വഴി സഹായം തേടുകയും ഇതേ തുടർന്ന് നിരവധി പേർ സഹായിക്കാൻ മുന്നോട്ടു വരികയുമായിരുന്നു.

ഇത്തരത്തിൽ ലഭിച്ച തുകകൊണ്ട് പിഴ അടയ്ക്കുന്നതിനു പകരം തന്നേക്കാൾ കഷ്ടത്തിലായതും തൊഴിൽ നഷ്ടപ്പെട്ടതും മുഴുവൻ വേതനവും ലഭിക്കാത്തതുമായ ജീവനക്കാർക്കാണ് ഭക്ഷ്യകിറ്റ് നൽകിയത്. പിഴ അടയ്ക്കാൻ തനിക്ക് ഇനിയും സാവകാശം ഉണ്ടെന്നും ഉദ്യോഗസ്ഥർ കരുണ കാണിച്ച് പിഴ പൂർണമായും ഒഴിവാക്കി തരുമെന്ന വിശ്വാസത്തിലുമാണ് ഇദ്ദേഹം.

ബസിന്‍റെ പിഴ ഒടുക്കുന്ന ആവശ്യത്തിലേക്കായി ഇനി ആരും പണം അയയ്ക്കേണ്ടതില്ലെന്ന് ഡേവിസ് പറഞ്ഞു. സർക്കാർ നിയോഗിച്ച വിദഗ്ധസമിതി എറണാകുളത്ത് യോഗം ചേർന്നപ്പോഴും അതിൽ പങ്കെടുത്ത് ഇന്ദിര ഗ്യാരണ്ടി പദ്ധതി മൂലം സ്വകാര്യബസ് മേഖല നേരിടുന്ന പ്രയാസങ്ങൾ കമ്മിറ്റി മുമ്പാകെ അവതരിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

District News

കുട്ടികളെ ബാലവേലയ്‌ക്കെത്തിച്ച സംഭവം: ഏജന്‍റിനെ തേടി റെയില്‍വേ പോലീസ്

കൊച്ചി : ബിഹാറില്‍ നിന്ന് ബാലവേലയ്ക്കായി ട്രെയിനില്‍ കടത്തിക്കൊണ്ടു വന്ന ബിഹാര്‍ സ്വദശികളായ പ്രായപൂര്‍ത്തിയാകാത്ത ഒമ്പത് ആണ്‍കുട്ടികളെ രക്ഷപെടുത്തിയ സംഭവത്തില്‍ കുട്ടികളെ എത്തിച്ച ഏജന്‍റിനായി റെയില്‍വേ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മണിക്കൂറില്‍ 50 രൂപ കൂലി വാഗ്ദാനം ചെയ്താണ് കുട്ടികളെ പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറിയിലേക്ക് എത്തിച്ചതായാണ് വിവരം. കുട്ടികളെ എത്തിക്കാന്‍ ആവശ്യപ്പെട്ട മലയാളി ഏജന്‍റിനെ കണ്ടെത്താനായാണ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുന്നത്.

ശനിയാഴ്ച വൈകിട്ട് ഏഴിന് പാറ്റ്‌ന - എറണാകുളം എക്‌സ്പ്രസ് സൗത്ത് റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ നടത്തിയ പരിശോധനയ്ക്കിടെയിലാണ് സംശയാസ്പദ സാഹചര്യത്തില്‍ ഒമ്പത് കുട്ടികളെയും രണ്ടു മുതിര്‍ന്നവരെയും കണ്ടെത്തിയത്.

ബിഹാറിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കുട്ടികള്‍ ജോലി അന്വേഷിച്ച് എറണാകുളത്ത് എത്തിയതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തങ്ങളുടെ ഗ്രാമങ്ങളിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും കാരണമാണ് ഈ യാത്രയെന്നും കുടുംബാംഗങ്ങളുടെ അറിവോടും സമ്മതത്തോടും കൂടിയാണ് വന്നതെന്നും കുട്ടികള്‍ പറഞ്ഞു. കുട്ടികള്‍ക്കൊപ്പമുണ്ടായിരുന്ന ബിഹാര്‍ ഗോപാല്‍ ഗഞ്ച് സ്വദേശികളായ സുനില്‍ മണ്ഡല്‍ (22), വബ്‌ലു നട്ട് (25) എന്നിവരെ എറണാകുളം റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ക്രൈം ഇന്‍റലിജന്‍സ് ബ്രാഞ്ചും ചേര്‍ന്ന് അറസ്റ്റ് ചെയ്തു.

കുട്ടികളുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കി ആര്‍പിഎഫ് സംഘം ഉടന്‍ തന്നെ എറണാകുളം ചൈല്‍ഡ് ഹെല്‍പ്പ് ഡെസ്‌കുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് വിശദ പരിശോധനകള്‍ക്കും തുടര്‍ നിയമനടപടികള്‍ക്കുമായി പതിനൊന്ന് പേരെയും എറണാകുളം റെയില്‍വേ പോലീസിന് കൈമാറി.

രക്ഷപ്പെടുത്തിയ ഒമ്പത് കുട്ടികളില്‍ അഞ്ചു പേരെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി കറുകുറ്റി ഗലീല ചില്‍ഡ്രന്‍സ് ഹോമിലും നാലു പേരെ പള്ളുരുത്തിയിലുള്ള ബോസ്‌കോ നിലയത്തിലും പ്രവേശിപ്പിച്ചു. അറസ്റ്റിലായ ബിഹാര്‍ സ്വദേശികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

District News

പഴകിയ ഭക്ഷണം; ഹോട്ടല്‍ അടപ്പിച്ചു

കൊച്ചി: പഴയതും ഉപയോഗശൂന്യതയുമായ ആഹാര സാധനങ്ങള്‍ കണ്ടെത്തിയ നഗരത്തിലെ ഒരു ഹോട്ടല്‍ ആരോഗ്യ വകുപ്പ് അടപ്പിച്ചു.

ഹോട്ടലുകള്‍, തട്ടുകടകള്‍, വഴിയോര ഭക്ഷണശാലകള്‍ കേന്ദ്രീകരിച്ച് ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ ഫുഡ് സേഫ്റ്റി, കൊച്ചി നഗരസഭ ആരോഗ്യ വിഭാഗം, പോലീസ് എന്നിവരുമായി നടത്തിയ സംയുക്ത പരിശോധനയിലാണ് നടപടി.

എറണാകുളം കലൂര്‍, കടവന്ത്ര പ്രദേശങ്ങളിലെ എട്ട് കടകളിലാണ് ഇന്നലെ വൈകിട്ടോടെ പരിശോധന നടത്തിയത്. കുടിവെള്ള പരിശോധനാ റിപ്പോര്‍ട്ട് ലഭ്യമല്ലാത്ത ആറ് ഭക്ഷണശാലകളിൽനിന്ന് കുടിവെളള സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. വിവിധ പ്രശ്‌നങ്ങള്‍ കണ്ടെത്തിയ രണ്ടു ഹോട്ടലുകളില്‍നിന്ന്നിന്ന് 6,000 രൂപ പിഴ ഈടാക്കി.

പരിശോധനയുടെ ഭാഗമായി ഭക്ഷണശാലകള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ ആരോഗ്യവകുപ്പിന്‍റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളില്‍ പരിശോധനകള്‍ തുടരുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷാഹിര്‍ഷാ അറിയിച്ചു.

പകര്‍ച്ച വ്യാധികള്‍ക്ക് ഇടയാക്കുന്ന രീതിയില്‍ ആഹാരപദാര്‍ഥങ്ങള്‍ കൈകാര്യം ചെയുന്നവര്‍ക്കെതിരെ ശിക്ഷാ നടപടികള്‍ സ്വീകരിക്കും. ആഹാരപാനീയങ്ങള്‍ തയാറാക്കുന്നതും കൈകാര്യം ചെയ്യുന്നതുമായ എല്ലാ സ്ഥാപനങ്ങളും മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഡിഎംഒ അറിയിച്ചു.

District News

ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ്; സി സോണ്‍ ചാമ്പ്യന്മാര്‍

കൊച്ചി: വടുതല ഡോണ്‍ ബോസ്‌കോ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ സമാപിച്ച സിഐഎസ്‌സിഇ റീജണല്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിലെ അണ്ടര്‍ 19 വിഭാഗത്തില്‍ വടുതല ഡോണ്‍ ബോസ്‌കോ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ട സി സോണ്‍ ചാമ്പ്യന്മാരായി. അണ്ടര്‍ 14 വിഭാഗത്തില്‍ സോണ്‍ എ യും, അണ്ടര്‍ 17 വിഭാഗത്തില്‍ സോണ്‍ ബിയും ചാമ്പ്യന്മാരായി.

സമാപന സമ്മേളനത്തില്‍ അന്താരാഷ്ട്ര ബാസ്‌കറ്റ്‌ബോള്‍ താരവും കേരള ആംഡ് പോലീസ് ബറ്റാലിയന്‍ കമാന്‍ഡന്‍റുമായ ജാക്‌സണ്‍ പീറ്റര്‍ വിജയികള്‍ക്ക് ട്രോഫി സമ്മാനിച്ചു. ഡോണ്‍ ബോസ്‌കോ സ്‌കൂള്‍ മാനേജര്‍ ഫാ. തോമസ് മേക്കാട്ടുപറമ്പില്‍ അധ്യക്ഷത വഹിച്ചു.

District News

അന്താരാഷ്ട്ര ലഹരി കടത്ത്: രണ്ട് മലയാളികള്‍ അറസ്റ്റില്‍

കൊച്ചി: അന്താരാഷ്ട്ര ഫൈറ്റര്‍ ഡ്രഗ് കടത്ത് സംഘത്തിലെ പ്രധാനികള്‍ കൊച്ചിയില്‍ പിടിയില്‍. തിരുവനന്തപുരം സ്വദേശി, ഉമേഷ് കുമാര്‍, മലപ്പുറം സ്വദേശി ഫിര്‍ദോസ് എന്നിവരെയാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടിയത്. 30,000 കിലോ വരുന്ന 12 കോടി ട്രാമഡോള്‍ ഹൈഡ്രോക്ലോറൈഡ് ഗുളികകള്‍ കടത്താന്‍ ശ്രമിച്ച സംഘത്തിലെ കണ്ണികളാണിവര്‍. ഇന്നലെ ഇടപ്പള്ളിയില്‍ നിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തിലെ മറ്റൊരാള്‍ ബംഗളൂരുവില്‍ പിടിയിലായിട്ടുണ്ട്.

സെന്‍ട്രല്‍ ബ്യൂറോ ഓഫ് നാര്‍ക്കോട്ടിക്‌സിന്‍റെ (സിബിഎന്‍) ഓപ്പറേഷന്‍ വജ്രയുടെ ഭാഗമായയായിരുന്നു നടപടി. ഡല്‍ഹിയിലെ ഗോഡൗണില്‍ നിന്നാണ് ചരക്ക് പിടികൂടിയത്. പരിശോധനയില്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഎന്‍ ബംഗളൂരുവിലെ ഒരു ലിമിറ്റഡ് ലൈബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് സ്ഥാപനത്തിന്‍റെ ഡയറക്ടറെ അറസ്റ്റ് ചെയ്തത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രധാന ഡൂഢാലോചനക്കാര്‍ കൊച്ചിയിലാണെന്ന് വിവരം ലഭിച്ചത്. സംഭവത്തില്‍ സിബിഎന്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

ലിബിയയിലേക്ക് ഗുളികകള്‍ കടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. പിടിച്ചെടുത്ത ലഹരി വസ്തുക്കള്‍ക്ക് ബ്ലാക്ക് മാര്‍ക്കറ്റില്‍ 1000 കോടിക്ക് മുകളില്‍ വില വരും.

 

 

District News

മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട് : കനാലുകള്‍ തകര്‍ച്ചയിൽ

മൂവാറ്റുപുഴ: വേനല്‍ക്കാലത്ത് ജനങ്ങളുടെയും കര്‍ഷകരുടെയും പ്രധാന ആശ്രയമായ മൂവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രോജക്ട് കനാലുകള്‍ നാശത്തിന്‍റെ വക്കില്‍. കനാലിന്‍റെ ഭിത്തികള്‍ തകരുകയും കോണ്‍ക്രീറ്റ് ചെയ്ത ഭാഗങ്ങള്‍ ഭൂരിഭാഗവും നശിക്കുകയും ചെയ്ത നിലയിലാണ്.

കഴിഞ്ഞ 10 വര്‍ഷമായി യാതൊരുവിധ അറ്റകുറ്റപ്പണികളും ഇവിടെ നടന്നിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കനാല്‍ റോഡുകളുടെ അവസ്ഥയും ദയനീയമാണ്.

റോഡുകള്‍ തകര്‍ന്നു കിടക്കുന്നതിനാല്‍ മഴവെള്ളം കുത്തിയൊലിച്ച് കനാലിലേക്ക് ഇറങ്ങുകയും ഇത് കനാലിന്‍റെ ഘടനയെത്തന്നെ ബാധിക്കുന്ന തരത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. കനാലിന്‍റെ ശോചനീയാവസ്ഥ കാരണം ഇക്കുറി വളരെ വൈകിയാണ് വെള്ളം തുറന്നുവിട്ടത്. എന്നാല്‍ മഴക്കാലത്തിന് തൊട്ടുമുമ്പ് തന്നെ വെള്ളം നിര്‍ത്തലാക്കുകയും ചെയ്തു. ഇതു പ്രദേശത്തെ കൃഷിയേയും ജനങ്ങളുടെ കുടിവെള്ള ലഭ്യതയെയും സാരമായി ബാധിച്ചു.

കനാലിന് ഇരുവശവുമുള്ള വലിയ മരങ്ങളും കാടുകയറിയ അവസ്ഥയും കനാലിന്‍റെ നിലനില്പിന് വന്‍ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ഇവ അടിയന്തരമായി വെട്ടിമാറ്റി കനാല്‍ സംരക്ഷിക്കാന്‍ അധികൃതര്‍ തയാറാകണം. കേരളത്തിലെ കനാലുകളുടെ കൃത്യമായ അറ്റകുറ്റപ്പണികള്‍ക്കും സുഗമമായ നടത്തിപ്പിനുമായി സംസ്ഥാന തലത്തില്‍ ഒരു ഇറിഗേഷന്‍ കനാല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

District News

വയോജനങ്ങൾക്ക് സൗജന്യമായി പല്ല് സെറ്റുകൾ നൽകി

കോതമംഗലം: മാർത്തോമ ചെറിയപള്ളിയുടെ കീഴിൽ പ്രവർത്തിക്കുന്ന മാർ ബസേലിയോസ് ദന്തൽ കോളജിലെ പ്രോസ്തോഡോണ്ടിക്സ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ സുസ്മിതം 2026 മെഗാ സാമൂഹിക സേവന പദ്ധതി സംഘടിപ്പിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമ്പൂർണ ദന്തനഷ്ടം സംഭവിച്ച 141 അർഹരായ ഗുണഭോക്താക്കൾക്ക് സൗജന്യമായി മുഴുവൻ പല്ല് സെറ്റുകൾ നിർമിച്ച് വിതരണം ചെയ്തു.

പരമ്പരാഗതമായി കുറഞ്ഞത് അഞ്ച് ക്ലിനിക്കൽ സന്ദർശനങ്ങൾ ആവശ്യമായ മുഴുവൻ പല്ല് സെറ്റ് നിർമാണ നടപടികൾ പദ്ധതിയുടെ ഭാഗമായി പ്രത്യേകമായി ആസൂത്രണം ചെയ്ത ത്വരിത ചികിത്സാ രീതിയിലൂടെ 24 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കി. 19ന് പ്രധാന ക്ലിനിക്കൽ, ലബോറട്ടറി നടപടികൾ പൂർത്തിയാക്കിയ ശേഷം 20ന് എല്ലാ ഗുണഭോക്താക്കൾക്കും പല്ല് സെറ്റുകൾ വിതരണം ചെയ്തു. പ്രായമായ രോഗികൾക്ക് ആവർത്തിച്ചുള്ള ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കി മികച്ച ചികിത്സ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നൂതന മാതൃക നടപ്പിലാക്കിയത്.

ഒരേ വേദിയിൽ 24 മണിക്കൂറിനുള്ളിൽ ഏറ്റവും കൂടുതൽ സൗജന്യ മുഴുവൻ പല്ല് സെറ്റുകൾ വിതരണം ചെയ്ത പരിപാടി എന്ന നേട്ടത്തിനായി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിലേക്കുള്ള രേഖപ്പെടുത്തൽ നടപടികളും ചടങ്ങിനോടനുബന്ധിച്ച് പൂർത്തിയാക്കി. വൈഎംസിഎ , വൈസ്മെൻ ഇന്‍റർ നാഷണൽ എന്നിവരുമായി സഹകരിച്ചായിരുന്നു പരിപാടി.

മന്ത്രി വി. ഇ. അബ്ദുൽ ഗഫൂർ ഉദ്ഘാടനം ചെയ്തു. യാക്കോബായ സഭ കോതമംഗലം മേഖലാ മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ് അനുഗ്രഹ പ്രഭാഷണം നടത്തി. മാർത്തോമ ചെറിയപള്ളി വികാരി ഫാ. സാജു കുരീക്കാപ്പിള്ളിൽ , എംബിഎംഎം അസോസിയേഷൻ വൈസ് പ്രസിഡന്‍റ് പി.പി. വിൻസെന്‍റ്, സെക്രട്ടറി സലിം ചെറിയാൻ, ട്രഷറർ എം.എം. സണ്ണി, മാർ ബസേലിയോസ് ദന്തൽ കോളജ് പ്രിൻസിപ്പൽ ഡോ. ബൈജു പോൾ കുര്യൻ, പ്രോസ്തോഡോണ്ടിക്സ് വിഭാഗം പ്രഫസർ ഡോ. ലിറ്റോ മാനുവൽ, ഡോ. ജിൻസ പി. ദേവസി എന്നിവർ നേതൃത്വം നൽകി.

 

District News

ശ്രദ്ധേയമായി ഫുട്ബോൾ ഫിയസ്റ്റ 2026

കോതമംഗലം: ഫിഫ ലോകകപ്പ് ഫൈനൽ മത്സരം വലിയ സ്ക്രീനിൽ ഒരുമിച്ച് ആസ്വദിക്കാൻ കോതമംഗലത്ത് ആദ്യമായി സംഘടിപ്പിച്ച ഫുട്ബോൾ ഫിയസ്റ്റ 2026 ശ്രദ്ധേയമായി. ഷിബു തെക്കുംപുറം എംഎൽഎയുടെ നേതൃത്വത്തിൽ ഹോളിഡേ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. കളിയുടെ ഒരോ നിമിഷവും ആരാധകർ ആവേശമാക്കി.കോതമംഗലത്ത് ആദ്യമായാണ് ഇത്രയും വലിയ തോതിൽ വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന്‍റെ പൊതുപ്രദർശനം സംഘടിപ്പിച്ചത്.

പരിപാടിക്ക് ലഭിച്ച മികച്ച ജനപങ്കാളിത്തം സന്തോഷം നൽകുന്നതാണെന്നും കായികരംഗത്ത് കോതമംഗലത്തെ കൂടുതൽ സജീവമാക്കുന്ന ഇത്തരം പരിപാടികൾ വരുംകാലങ്ങളിലും സംഘടിപ്പിക്കുമെന്നും എംഎൽഎ പറഞ്ഞു.

 

District News

ഏജ്-ഫ്രണ്ട് ലി ദന്തൽ കോളജ് അംഗീകാരം ഇന്ദിരാഗാന്ധി ദന്തൽ കോളജിന്

കോതമംഗലം: നെല്ലിക്കുഴി ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ദന്തൽ സയൻസസിന് ഇന്ത്യയിലെ ആദ്യ ഏജ്-ഫ്രണ്ട് ലി ദന്തൽ കോളജ് ദേശീയ അംഗീകാരം ലഭിച്ചു. പൂനെയിൽ നടന്ന ജെറിയാസ്ട്രി 2.0 ദേശീയ സമ്മേളനത്തിൽ ജീഡിയാട്രിക് ഡെന്‍റിസ്ട്രി അസോസിയേഷൻ പ്രസിഡന്‍റ് ഡോ. ടി.വി. പത്മനാഭൻ ബഹുമതിപത്രം സമ്മാനിച്ചു.

ഇന്ദിരാ ഗാന്ധി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സിഇഒ ഡോ. കെ.പി. സിയാദ്, ദന്തൽ ഡയറക്ടർ ഡോ. നദാ നജീബ് റാവുത്തർ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.

District News

ക്രിസ്തുജ്യോതി ഇന്‍റർനാഷണൽ സ്കൂൾ റണ്ണേഴ്സ് അപ്പ്‌

കോതമംഗലം: സിഐഎസ്‌സിഇ സോൺ ഇന്‍റർ സ്കൂൾ യോഗ ചാമ്പ്യൻഷിപ്പിൽ ക്രിസ്തുജ്യോതി ഇന്‍റർനാഷണൽ സ്കൂൾ റണ്ണേഴ്സ് അപ്പ്‌ ആയി. ഗ്രൂപ്പ്, വ്യക്തിഗത ഇനങ്ങളിലായി 35 ഓളം കുട്ടികൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു. സിഐഎസ് സിഇ സോൺ സി വിഭാഗത്തിലെ വിവിധ സ്കൂളുകളിൽ നിന്നായി നൂറിലധികം കുട്ടികൾ പങ്കെടുത്തു.

സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാ. ജെയിംസ് മുണ്ടോളിക്കൽ ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ സ്കൂൾ പ്രിൻസിപ്പൽ സോജൻ മാത്യു അധ്യക്ഷത വഹിച്ചു.

District News

ഫ്ലോറൻസ് നൈറ്റിംഗേൾ പുരസ്കാരം നേടിയ ദീപ ബിജുവിന് ആദരം

കോതമംഗലം: നഴ്‌സിംഗ് മേഖലയിലെ മികവുറ്റ പ്രവർത്തനങ്ങൾക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ഫ്ലോറൻസ് നൈറ്റിംഗേൾ പുരസ്കാരം നേടിയ പൂയംകുട്ടി സ്വദേശിനി ദീപ ബിജുവിനെ ബിഷപ്സ് ഹൗസിൽ ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ അനുമോദിച്ചു.

കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി സംഘടിപ്പിച്ച ചടങ്ങിൽ രൂപത വികാരി ജനറാൾമാരായ മോൺ. വിൻസെന്‍റ് നെടുങ്ങാട്ട്, മോൺ. കുര്യാക്കോസ് കോടക്കല്ലിൽ, ചാൻസലർ ഫാ. ഡോ. ജോസ് കുളത്തൂർ, രൂപത സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജോസഫ് കൊച്ചുപറമ്പിൽ, അസിസ്റ്റന്‍റ് ഡയറക്ടർ ഫാ. പൗലോസ് നെടുംതടത്തിൽ, സെന്‍റ്. ജോർജ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഫാ. ആന്‍റണി പുലിമല, സോഷ്യൽ സർവീസ് സൊസൈറ്റി സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ദാദ്രാ നഗർ ഹാവോലി ദാമൻ ദിയുവിലെ നമോ ആശുപത്രിയിൽ 1988 മുതൽ അസിസ്റ്റന്‍റ് നഴ്സിംഗ് സൂപ്രണ്ടായി ജോലി ചെയ്യുകയാണ് ദീപ. കാൽ നൂറ്റാണ്ടിന്‍റെ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു പുരസ്കാരം ലഭിച്ചത്. ഗോത്രവർഗക്കാർക്കിടയിൽ നടത്തിയ ആരോഗ്യ രംഗത്തെ മികച്ച പ്രവർത്തനവും വിലയിരുത്തപ്പെട്ടു.

2005 ൽ തെരഞ്ഞെടുപ്പ് പ്രചരണത്തിന് സോണിയാ ഗാന്ധിയെ അനുഗമിച്ച കേന്ദ്രമന്ത്രിമാർ സഞ്ചരിച്ച ഹെലികോപ്റ്റർ തകരാറിലായി ക്രഷ് ലാൻഡിംഗ് നടത്തിയപ്പോൾ പരിക്കേറ്റവർക്ക് അടിയന്തര പരിചരണത്തിന് ദീപ നേതൃത്വം നൽകി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ എസ്‌കോർട്ട് സംഘത്തിൽ അഞ്ചു തവണ അംഗമായി. കോവിഡ് കാലത്തെ പ്രവർത്തനങ്ങൾക്ക് ആശുപത്രിയിൽ സ്പെഷൽ ഐസിയു ഇൻചാർജ് ആയിരുന്നു.

മൂന്ന് മലയാളികൾ ഉൾപ്പെടെ 15 പേർക്കാണ് അവർഡ് ലഭിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്‌തിപത്രവും അടങ്ങുന്ന അവാർഡ് രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നുമാണ് ഏറ്റുവാങ്ങിയത്. കോതമംഗലം പൂയംകുട്ടി പടിഞ്ഞാറേക്കര ബിജു കുര്യന്‍റെ ഭാര്യയായ ദീപ പൂയംകുട്ടി അതിരമ്പുഴയിൽ കുടുംബാംഗമാണ്.

District News

സ്കൂൾ പാചക തൊഴിലാളികൾക്ക് പരിശീലനം നൽകി

കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന വിദ്യാലയങ്ങളിലെ പാചക തൊഴിലാളികൾക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു. ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ഭാനുമതി രാജു നിർവഹിച്ചു. കോതമംഗലം മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടിയിൽ സീനിയർ സൂപ്രണ്ട് റീന ജേക്കബ് അധ്യക്ഷത വഹിച്ചു. നൂൺമീൽ ഓഫീസർ ഷിജോ ജോർജ്, ശാലിനി ഘോഷ് എന്നിവർ പ്രസംഗിച്ചു.

പാചകസുരക്ഷ, ആരോഗ്യം, ശുചിത്വം, ചുമതലകൾ എന്നീ വിഷയങ്ങളിൽ പരിശീലനം നടന്നു. ഫയർ ആൻഡ് റസ്ക്യൂ സ്റ്റേഷൻ ഓഫീസർ മുഹമ്മദ് അജ്മൽ ഷാ , കോതമംഗലം നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർ വി.വി. സുരേഷ് എന്നിവർ ക്ലാസുകൾ നയിച്ചു. കോതമംഗലം ഉപജില്ലയിലെ 97 സ്കുളുകളിലെ 103 പാചക തൊഴിലാളികൾ പരിശീലനത്തിൽ പങ്കെടുത്തു.

District News

ലയൺസ് ക്ലബ് സേവന പദ്ധതികളുടെ ഉദ്ഘാടനം

മൂവാറ്റുപുഴ: ലയണ്‍സ് ക്ലബിന്‍റെ സേവനപദ്ധതികളുടെ ഉദ്ഘാടനവും പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ലയണ്‍സ് ക്ലബ് ഹാളില്‍ ഡീന്‍ കുര്യാക്കോസ് എംപി നിർവഹിച്ചു. ലയണ്‍സ് ക്ലബ് പ്രസിഡന്‍റ് ജയ ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു.

മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ ഡോ. ബിനോയ് മത്തായി മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ലയണ്‍സ് ക്ലബ്ബിന്‍റെ സേവനപദ്ധതികളുടെ ഭാഗമായി കാന്‍സര്‍ രോഗിക്ക് സാമ്പത്തിക സഹായം, വീട് അറ്റകുറ്റപ്പണികള്‍ക്കായുളള സാമ്പത്തിക സഹായം, മൂവാറ്റുപുഴ ടൗണ്‍ യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകള്‍ എന്നിവ വിതരണം ചെയ്തു.

പുതിയ ഭാരവാഹികള്‍: ബിജു കെ. തോമസ്-പ്രസിഡന്‍റ്, എന്‍.ജെ. ജോര്‍ജ് -സെക്രട്ടറി, മനീഷ് പി. മോഹനന്‍-ട്രഷറര്‍.

District News

മംഗലത്തുതാഴം-കാരമല റോഡിന് ഒടുവിൽ ശാപമോക്ഷം

കൂത്താട്ടുകുളം: മംഗലത്തുതാഴം-കാരമല റോഡിന് ഒടുവിൽ ശാപമോക്ഷം. പാലക്കുഴ പഞ്ചായത്തിലെ എട്ടാം വാർഡിലൂടെ കടന്നുപോകുന്ന റോഡിന്‍റെ ഏറ്റവും തകർന്ന ഭാഗങ്ങൾ ടൈൽ വിരിച്ച് പുനർ നിർമാണം ആരംഭിച്ചു. മാസങ്ങളായി തകർന്നു കിടന്നിട്ടും അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന വ്യാപക പരാതിക്കും വാർത്തകൾക്കും പിന്നാലെയാണ് ഇപ്പോൾ അടിയന്തര നടപടി.

റോഡിന്‍റെ വിവിധ ഭാഗങ്ങളിൽ വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് കാൽനടയാത്ര പോലും ദുഷ്കരമായിരുന്നു. ഐനുമാകിൽതാഴം ഭാഗത്ത് റോഡ് പൂർണമായും ഇല്ലായിരുന്നു. ചെറിയൊരു മഴ പെയ്താൽ പോലും ഇവിടെ വലിയ തോതിൽ വെള്ളം കെട്ടിക്കിടക്കുമെന്നതായിരുന്നു അവസ്ഥ.

മഴക്കാലത്ത് റോഡിലെ വെള്ളം ഒഴുക്കിക്കളയാൻ കൃത്യമായ അഴുക്കുചാൽ സംവിധാനവുമില്ലായിരുന്നു. ഇതിന് താത്കാലിക പരിഹാരമെന്ന നിലയിൽ റോഡിന് കുറുകെ ശാസ്ത്രീയമായ രീതിയിൽ ചപ്പാത്ത് നിർമിച്ചിട്ടുണ്ട്.

സമീപത്തെ കരിങ്കൽ ക്വാറികളിൽ നിന്നും ക്രഷർ യൂണിറ്റുകളിൽ നിന്നും അമിതഭാരം കയറ്റി വരുന്ന ലോറികളാണ് റോഡിന്‍റെ ദുർഗതിക്ക് പ്രധാന കാരണമെന്നാണ് ആരോപണം. റോഡ് ടൈൽ വിരിച്ച് നവീകരിക്കുന്നതോടെ ഇതുവഴിയുള്ള യാത്രാ ദുരിതത്തിനും അറുതിയാകും. നവീകരിച്ച റോഡിൽ അമിതഭാരം കയറ്റിയുള്ള വാഹനങ്ങളുടെ സർവീസിന് നിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

District News

മുളന്തുരുത്തി റവന്യൂടവര്‍; സ്ഥല പരിശോധന നടത്തി

മുളന്തുരുത്തി: മുളന്തുരുത്തിയില്‍ പുതിയ റവന്യൂടവറിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉടന്‍ തുടങ്ങുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സംസ്ഥാന ഹൗസിംഗ് ബോര്‍ഡ്, റവന്യൂ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലപരിശോധന നടത്തി. സര്‍വേ ജോലികള്‍ വൈകാതെ പൂര്‍ത്തിയാക്കും. ഫണ്ട് വേഗത്തില്‍ ലഭ്യമാക്കി പദ്ധതി പൂര്‍ത്തീകരിക്കാനാണു ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

വില്ലേജ് ഓഫീസ്, സബ് രജിസ്ട്രാര്‍ ഓഫീസ് ഉള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, കോണ്‍ഫറന്‍സ് സൗകര്യങ്ങള്‍, വിശാലമായ പാര്‍ക്കിംഗ് എന്നിവ ഉള്‍ക്കൊള്ളുന്ന അഞ്ചുനിലയില്‍ 3,480 ചതുരശ്ര മീറ്റര്‍ കെട്ടിടമാണു വിഭാവനം ചെയ്തിട്ടുള്ളത്. സര്‍വേ പൂര്‍ത്തിയാകുന്ന മുറയ്ക്ക് എസ്റ്റിമേറ്റ് തയാറാക്കും.

1907 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന പഴയകെട്ടിടം നാശോന്മുഖമാണ്. ഈ കെട്ടിടം സ്ഥിതിചെയ്യുന്ന 57.82 സെന്‍റ് സ്ഥലത്താണു റവന്യൂ ടവര്‍ പണിയുന്നത്. വൈകാതെ തന്നെ വിവിധ വകുപ്പുകളുടെ സംയുക്തയോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി അറിയിച്ചു.

നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ പൊതുമരാമത്ത്, റവന്യൂ, വാട്ടര്‍ അഥോറിറ്റി, സബ് രജിസ്ട്രാര്‍ ഓഫീസുകള്‍ ഉള്‍പ്പെടെ പുതിയ ടവറിലേയ്ക്കു മാറാനാകും. സുരക്ഷ മുന്‍നിര്‍ത്തി സബ് രജിസ്ട്രാര്‍ ഓഫീസും ട്രഷറിയും എംഎല്‍എ ഫണ്ടില്‍ നിര്‍മിച്ച മിനി സിവില്‍ സ്റ്റേഷനിലേയ്ക്ക് താല്‍ക്കാലികമായി മാറ്റിയിട്ടുണ്ട്. സ്ഥലം ഒരുക്കാനായി പിഡബ്ല്യുഡി ഓഫീസ് താല്‍ക്കാലികമായി മാറ്റി സ്ഥാപിക്കും.

District News

കാരുണ്യനിധി ഉദ്ഘാടനവും ഇടവക ഡയറക്ടറി പ്രകാശനവും

അങ്കമാലി: നോര്‍ത്ത് കിടങ്ങൂര്‍ സെന്‍റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തില്‍ കാരുണ്യനിധിയുടെ ഉദ്ഘാടനവും ഇടവക ഡയറക്ടറിയുടെ പ്രകാശനവും മന്ത്രി റോജി എം.ജോണ്‍ നിര്‍വഹിച്ചു. വികാരി ഫാ. കുര്യന്‍ കട്ടക്കയം അധ്യക്ഷത വഹിച്ചു. മാതൃകാ കുടുംബ യൂണിറ്റായി തെരഞ്ഞെടുക്കപ്പെട്ട സെന്‍റ് ജോര്‍ജ് യൂണിറ്റിന് സമ്മാനം നല്‍കി.

ചടങ്ങില്‍ കൈക്കാരന്മാരായ ബൈജു മൂഞ്ഞേലി, ജിജോ ചക്കിച്ചേരി, വൈസ് ചെയര്‍മാന്‍ രാജേഷ് തിരുത്തനത്തില്‍, ബ്ലോക്ക് മെമ്പര്‍ ലൗലി ബേബി, മദര്‍ സിസ്റ്റര്‍ ജെസീന, സിസ്റ്റര്‍ മരിയ ഫ്രാന്‍സിസ്, പഞ്ചായത്തംഗങ്ങളായ എന്‍.വി. അയ്യപ്പന്‍, പുഷ്പ രാജേഷ് കുമാര്‍, രജനി ബൈജു, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷൈനി ഫ്രാന്‍സിസ്, ഷാമോന്‍ പാലമറ്റം, ജയേഷ് ഭരണികുളങ്ങര, കാരുണ്യനിധി അംഗങ്ങളായ ബൈജു പോത്തനംതടത്തില്‍, ഷൈനി റോയ് തുടങ്ങിയവര്‍ പങ്കെടുത്തു.

District News

കാപ്പ ചുമത്തി നാടുകടത്തി

പെരുമ്പാവൂർ: വധശ്രമക്കേസ് പ്രതിയെ കാപ്പ ചുമത്തി നാടുകടത്തി. അശമന്നൂർ പുന്നയം മറ്റപ്പാടൻ ലിയോ (30)യെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്. റൂറൽ ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.

കുറുപ്പംപടി, പെരുമ്പാവൂർ പോലീസ് സ്റ്റേഷൻ പരിധികളിൽ വധശ്രമം, ഭീഷണിപ്പെടുത്തൽ, ആയുധ നിയമ പ്രകാരമുള്ള കേസ്, സ്‌ഫോടക വസ്തു നിയമ പ്രകാരമുള്ള കേസ് തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്.

2020ൽ പെരുമ്പാവൂർ പാലക്കാട്ടുതാഴം കണ്ടന്തറ ഭാഗത്ത് വച്ച് യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആറാം പ്രതിയായിരുന്നു. കഴിഞ്ഞ മേയിൽ സംഘം ചേർന്ന് ഭീഷണിപ്പെടുത്തി പണം കവർച്ച ചെയ്യാൻ ശ്രമിച്ചതിന് കുറുപ്പംപടി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.

District News

ആലുവയിലെ ഗതാഗതക്കുരുക്ക്: പൊതുജന നിർദേശങ്ങൾ നാറ്റ്പാക്കിന് കൈമാറി

ആലുവ: പുളിഞ്ചോടു മുതൽ മംഗലപ്പുഴ പാലം വരെയുള്ള ദേശീയപാതയിലേയും ആലുവ നഗരത്തിലേയും ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള 53 നിർദേശങ്ങൾ ലഭിച്ചതായി അൻവർ സാദത്ത് എംഎൽഎ അറിയിച്ചു. എംഎൽഎ ഓഫീസിൽ നടന്ന ചടങ്ങിൽ നാറ്റ് പാക്കിന്‍റെ പ്രിൻസിപ്പൽ സയന്‍റിസ്റ്റ് അനീഷ് കിനി, സയന്‍റിസ്റ്റ് അനില സിറിൽ, ജൂനിയർ സയന്‍റിസ്റ്റ് ആർദ്ര എസ്. കൃഷ്ണ എന്നിവർക്ക് അൻവർ സാദത്ത് എംഎൽഎ നിർദേശങ്ങൾ കൈമാറി.

ആലുവ എംഎൽഎ ഓഫീസ്, മുനിസിപ്പാലിറ്റി, ആലുവ പോലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലും നാറ്റ് പാക്കിന്‍റെ ഓഫീസിൽ ഇ-മെയിൽ വഴിയും ലഭിച്ച 53 നിർദേശങ്ങളാണ് കൈമാറിയത്. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള പദ്ധതികൾക്കാവശ്യമായ സാധ്യതാ പഠനം നാറ്റ് പാക്ക് ആണ് നടത്തുന്നത്.

ട്രാഫിക് ബ്ലോക്ക് മാറ്റുന്നതിന് പൊതുജനങ്ങൾ, സംഘടനകൾ, വ്യക്തികൾ എന്നിവരിൽ നിന്നും അഭിപ്രായം തേടുവാനും തീരുമാനിച്ചിരുന്നു. ലഭിച്ചിട്ടുള്ളതിൽ ഏറ്റവും അനുയോജ്യമായ നിർദേശങ്ങൾ, സാധ്യതാ പഠനത്തിൽ പരിഗണിച്ച് ആവശ്യമായ പരിഹാരം ഉൾപ്പെടുന്ന റിപ്പോർട്ടായിരിക്കും സർക്കാരിനു കൈമാറുക എന്ന് നാറ്റ് പാക് പ്രതിനിധികൾ പറഞ്ഞു.

District News

ആവേശം നിറച്ച് ഗോളാരവം

പെരുമ്പാവൂർ: ലോകകപ്പ് ഫുട്‌ബോൾ ഫൈനൽ മത്സരത്തിന്‍റെ ആവേശം ആഘോഷമാക്കി പെരുമ്പാവൂർ. സുഭാഷ് ചന്ദ്രബോസ് മൈതാനിയിൽ മനോജ് മൂത്തേടൻ എംഎൽഎയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗോളാരവം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നൂറുകണക്കിന് ഫുട്‌ബോൾ ആരാധകരാണ് ലോകകപ്പ് ഫൈനൽ ബിഗ് സ്‌ക്രീനിൽ കാണാൻ സ്റ്റേഡിയത്തിലെത്തിയത്. ഫൈനൽ മത്സരത്തിന് മുന്നോടിയായി ഗാനമേളയും ഫുട്‌ബോൾ പ്രവചന മത്സരവും സംഘടിപ്പിച്ചു. പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്കായി മനോജ് മൂത്തേടൻ എംഎൽഎയുടെ നേതൃത്വത്തിൽ ലഘുഭക്ഷണവും ഒരുക്കിയിരുന്നു.

Latest News

Corehub Up